ന്യൂഡൽഹി: നീതി ആയോഗിന്‍റെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനത്ത് നിന്ന് സ്മൃതി ഇറാനി പുറത്ത്. നേരത്തെ വാര്‍ത്താവിനിമയ മന്ത്രി സ്ഥാനത്ത് നിന്ന് സ്മൃതി ഇറാനിയെ നീക്കിയിരുന്നു ഇതിന് പിന്നാലെയാണ് നീതി ആയോഗില്‍ നിന്നും പുറത്താക്കുന്നത്. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേകറാണ് സ്മൃതിയെ നീതി ആയോഗില്‍ നിന്നും നീക്കിയത്.
സ്മൃതി ഇറാനിക്ക് പകരം മന്ത്രി ഇന്ദ്രജിത് സിങിനെയാണ് ഉള്‍പ്പെടുത്തിയത്. ജൂണ്‍ 17ന് പ്രധാനമന്ത്രി അടക്കം പങ്കെടുക്കുന്ന നീതി ആയോഗിന്‍റെ യോഗം നടക്കാനിരിക്കെയാണ് ഈ മാറ്റം. ഒരു മാസം മുന്‍പ് വാര്‍ത്താവിനിമ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സ്മൃതി ഇറാനിക്ക് നിലവില്‍ ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിെൻറ ചുമതലയാണുള്ളത്.