Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ടുനിരോധനത്തിന് ആറു...

നോട്ടുനിരോധനത്തിന് ആറു വയസ്സ്: കറൻസി ഉപയോഗം കുറഞ്ഞില്ല

text_fields
bookmark_border
നോട്ടുനിരോധനത്തിന് ആറു വയസ്സ്:  കറൻസി ഉപയോഗം കുറഞ്ഞില്ല
cancel

ന്യൂഡൽഹി: മോദി സർക്കാർ നോട്ടുനിരോധനം നടപ്പാക്കി ആറു വർഷം പിന്നിടുമ്പോൾ ലക്ഷ്യമിട്ട നേട്ടങ്ങൾ കൈവരിക്കാനായില്ലെന്ന് വിലയിരുത്തൽ. സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താൻ നോട്ടുനിരോധനം സഹായിച്ചതായി സർക്കാർ അവകാശപ്പെടുമ്പോൾ കള്ളപ്പണവും പണത്തിന്മേലുള്ള ആശ്രയവും കുറക്കുന്നതിന് അത് ഉപകരിച്ചിട്ടില്ലെന്നാണ് വിദഗ്ധ റിപ്പോർട്ടുകൾ പറയുന്നത്.

2016 നവംബർ എട്ടിനാണ് മോദി സർക്കാർ 1000ത്തിന്റെയും 500ന്റെയും നോട്ടുകൾ പിൻവലിച്ചത്. ആറു വർഷത്തിനുശേഷം പൊതുജനത്തിന്റെ കൈവശമുള്ള പണത്തിലുണ്ടായത് വൻവർധനയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2016 നവംബറിൽ 17.7 ലക്ഷം കോടി കറൻസിയാണ് പൊതുജനത്തിന്റെ കൈവശമുണ്ടായിരുന്നതെങ്കിൽ ഈ വർഷം ഫെബ്രുവരിയിൽ അത് 30.88 ലക്ഷം കോടിയായി ഉയർന്നു.

71.84 ശതമാനം വർധന. സർക്കാർ ലക്ഷ്യമിട്ട കറൻസിയുടെ ഉപയോഗം കുറയുന്നതിനുപകരം കൂടുകയാണ് ചെയ്തതെന്ന് ഇത് കാണിക്കുന്നു. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി നോട്ട് നിരോധിച്ചത്. എന്നാൽ, ഇവ രണ്ടും നേടാനായില്ലെന്ന് അമേരിക്കയിലെ മസാചൂസറ്റ്സ് സർവകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രഫസർ ജയതി ഘോഷ് പറഞ്ഞു. അതേസമയം, പണമടക്കൽ സംവിധാനത്തിലെ കറൻസിയുടെ ഉപയോഗം കുറഞ്ഞതായി എസ്.ബി.ഐ ഗവേഷണ റിപ്പോർട്ട് പറയുന്നു. 2015-16ൽ 88 ശതമാനമായിരുന്നത് 2021-22ൽ 20 ശതമാനമായി കുറഞ്ഞു. 2026-27 ആവുമ്പോഴേക്ക് 11.15 ശതമാനമായി കുറയുമെന്നും റിപ്പോർട്ട് പ്രതീക്ഷിക്കുന്നു. നോട്ടുനിരോധനം വഴി സർക്കാർ ലക്ഷ്യംവെച്ച ഡിജിറ്റൽ പണമിടപാടിന്റെ വർധന യാഥാർഥ്യമായിട്ടുണ്ട്. 2015-16ൽ 11.26 ശതമാനമുണ്ടായിരുന്നത് 2021-22ൽ 80.4 ശതമാനമായി. 2026-27 ആവുമ്പോഴേക്കും ഇത് 88 ശതമാനമാവുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്.ബി.ഐ റിപ്പോർട്ട് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonetisation
News Summary - Six years of demonetisation
Next Story