ഡൽഹിയിലേത് വംശഹത്യ; മോദി മൗനം വെടിയണം -ഉവൈസി
text_fieldsഹൈദരാബാദ്: ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത് മുസ്ലിം വംശഹത്യയാണെന്ന് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി. ഔദ്യോഗിക വസതിയുടെ കിലോമീറ്ററുകൾ അകലെ നടന്ന കൂട്ടക്കുരുതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുെകാണ്ടാണ് ഇതുവരെ പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
എൻ.ഡി.എ ഘടക കക്ഷികൾ മൗനമവലംബിക്കുന്നതിനെയും ഉൈവസി വിമർശിച്ചു. ഹൈദരാബാദിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ പാർട്ടി നേതാക്കളുടെ പ്രസംഗങ്ങളാണ് ഈ അക്രമത്തിന് പ്രേരണ. വംശഹത്യയാണ് നടത്തിയത്. അക്രമം അരങ്ങേറിയ ശിവ്വിഹാർ മോദി സന്ദർശിക്കണം. അവിടെ മരിച്ചുവീണത് ഇന്ത്യക്കാരാണ്.
2002ലെ ഗുജറാത്ത് കലാപത്തിൽനിന്ന് പ്രധാനമന്ത്രി പാഠം പഠിച്ചുവെന്നാണ് ഞാൻ കരുതിയത്. എന്നാൽ, 2020ൽ ഡൽഹിയിലും വംശഹത്യ നടന്നിരിക്കുന്നു.
2002ലെ കലാപത്തിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച രാംവിലാസ് പാസ്വാനും നിതിഷ് കുമാറും അകാലിദളും ഡൽഹി അക്രമത്തിനെതിരെ പ്രതികരിക്കാത്തത് എന്ത് കൊണ്ടാണ്? 1984ലെ സിഖ് കൂട്ടക്കൊല അകാലി ദൾ മറന്നുപോയോ? -ഉവൈസി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.