ജലതർക്കം കേൾക്കാൻ ഒറ്റ ട്രൈബ്യൂണൽ; വിവിധ ബെഞ്ചുകൾ
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല തർക്കത്തിൽ വാദം കേട്ട് തീർപ്പുകൽപിക്കാൻ പ്രത്യേക ൈട്രബ്യൂണലുകൾ രൂപവത്കരിക്കുന്ന രീതി നിർത്തലാക്കുന്നു. പകരം, ദേശീയതലത്തിൽ ഒറ്റ ൈട്രബ്യൂണൽ; അതിനു കീഴിൽ അവശ്യാനുസരണം പ്രത്യേക ബെഞ്ചുകൾ. ബന്ധപ്പെട്ട തർക്കത്തിൽ വിധിപറയുന്നതോടെ ഒാരോ ബെഞ്ചിെൻറയും കാലാവധിയും പ്രവർത്തനവും അവസാനിക്കും. ലോക്സഭ ബുധനാഴ്ച പാസാക്കിയ അന്തർസംസ്ഥാന നദീജല തർക്ക നിയമഭേദഗതി ബില്ലാണ് പുതിയ സംവിധാനം നിർദേശിക്കുന്നത്. കാവേരി ൈട്രബ്യൂണൽ എന്ന പോലെ ഒാരോ നദിയുമായും ബന്ധപ്പെട്ട തർക്കത്തിന് വെവ്വേറെ ൈട്രബ്യൂണൽ സ്ഥാപിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഒമ്പതു ൈട്രബ്യൂണലുകൾ ഇത്തരത്തിൽ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
വിധിപറയാതെ ൈട്രബ്യൂണലുകളുടെ പ്രവർത്തനം അനിശ്ചിതകാലം നീണ്ടുപോകുന്നത് അവസാനിപ്പിക്കാനും നിയമഭേദഗതി വ്യവസ്ഥ നിർദേശിച്ചു. അതനുസരിച്ച് രണ്ടു വർഷത്തിനുള്ളിൽ കേസിൽ തീർപ്പുകൽപിക്കണം. റിട്ട. സുപ്രീംകോടതി ജഡ്ജി ൈട്രബ്യൂണലിെൻറ തലവനാകും. നിലവിൽ സിറ്റിങ് ജഡ്ജിയാണ് ഒാരോ ൈട്രബ്യൂണലിെൻറയും തലവൻ. സമയബന്ധിതമായി നദീജല തർക്കം പരിഹരിക്കാതെ േപാകുന്നതിന് േപാംവഴി എന്ന നിലയിലാണ് പുതിയ നിയമഭേദഗതിയെന്ന് ജലശക്തി മന്ത്രി ഗജേന്ദ്രസിങ് ശെഖാവത് ലോക്സഭയിൽ വിശദീകരിച്ചു. 33 വർഷം കഴിഞ്ഞിട്ടും ൈട്രബ്യൂണലിന് തർക്കം തീർക്കാൻ കഴിയാത്ത സംഭവങ്ങളും ഉണ്ട്.
അഞ്ചു വർഷംകൊണ്ട് തർക്കത്തിൽ തീർപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 2002ൽ നിയമം ഭേദഗതി ചെയ്തെങ്കിലും, ഒന്നിനു പിറകെ ഒന്നായി ൈട്രബ്യൂണലുകളുടെ കാലാവധി നീട്ടിക്കൊടുത്തു. ഒമ്പതു ൈട്രബ്യൂണലുകളിൽ നാലെണ്ണം റിപ്പോർട്ട് സമർപ്പിച്ചത് ഏഴു മുതൽ 28 വരെ വർഷം കൊണ്ടാണ്. ഇപ്പോഴത്തെ നിലക്ക് ൈട്രബ്യൂണലുകൾ രൂപവത്കരിക്കുന്നത് കേന്ദ്രസർക്കാറാണ്. ഏതെങ്കിലും സംസ്ഥാനം പരാതിയുമായി കേന്ദ്രത്തെ സമീപിക്കുന്ന മുറക്കാണ് കേന്ദ്രം തീരുമാനമെടുക്കുക.
നിയമഭേദഗതി അപാകത നിറഞ്ഞതാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ജലവുമായി ബന്ധപ്പെട്ട തർക്കങ്ങൾ സങ്കീർണമാണെന്നും രായ്ക്കുരാമാനം പരിഹരിക്കാൻ കഴിയുന്നതല്ലെന്നും കോൺഗ്രസിലെ മനീഷ് തിവാരി ചൂണ്ടിക്കാട്ടി. പുതിയ ൈട്രബ്യൂണലിലെ അംഗങ്ങളെ നിശ്ചയിക്കാനുള്ള സമിതിയിൽ രാജ്യസഭ പ്രതിപക്ഷ നേതാവിനോ ലോക്സഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനോ സ്ഥാനമില്ല. റിട്ട. ജഡ്ജിയെ ൈട്രബ്യൂണലിെൻറ തലപ്പത്ത് കൊണ്ടുവരുന്നത് നിയമഭേദഗതിയുടെ ലക്ഷ്യം തന്നെ അർഥശൂന്യമാക്കുന്നു. സിറ്റിങ് ജഡ്ജിയുടെ വിധിക്കുള്ള നിയമപിൻബലം റിട്ട. ജഡ്ജിക്ക് ഉണ്ടാവില്ല. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ നിയമഭേദഗതി നടത്തുന്നത് ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണ്.
സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിൽ പ്രധാന വിഷയം വെള്ളമാണെന്ന് ഡി.എം.കെയിലെ ദയാനിധി മാരൻ ചൂണ്ടിക്കാട്ടി. ൈട്രബ്യൂണലിെൻറ വിധി സംസ്ഥാനങ്ങൾക്ക് നിയമപരമായിത്തന്നെ ബാധകമല്ലെങ്കിൽ ജലതർക്കം പരിഹരിക്കപ്പെടാൻ പോവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നദീജല ചർച്ചയിൽ കേരള–തമിഴ്നാട് ബഹളം
ന്യൂഡൽഹി: തമിഴ്നാടുമായി ഉണ്ടാക്കിയ എല്ലാ നദീജല കരാറുകളിലും കേരളത്തിന് നഷ്ടം മാത്രമാണ് ഉണ്ടായതെന്ന എൻ.കെ. പ്രേമചന്ദ്രെൻറ പരാമർശത്തെച്ചൊല്ലി ലോക്സഭയിൽ ബഹളം. തമിഴ്നാട് എം.പിമാർ തുടക്കം മുതൽതന്നെ പ്രേമചന്ദ്രെൻറ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു.
നദീജലം ഇതര സമൂഹവുമായി പങ്കുവെക്കുന്നതില്‍ ഉദാര സമീപനം സ്വീകരിച്ച നാടാണ് കേരളം. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം-ആളിയാര്‍ കരാര്‍, ശിരുവാണി കരാര്‍, കാവേരി നദീജല കരാര്‍ എന്നീ വിഷയങ്ങളിലെല്ലാം കേരളത്തിെൻറ സുരക്ഷപോലും അവഗണിച്ചാണ് കേരളം തമിഴ്നാടിന് ജലം നല്‍കുന്നത്. അന്തര്‍സംസ്ഥാന നദീജലം സംബന്ധിച്ച് തര്‍ക്കങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമാണ് അനിവാര്യമെന്നും പ്രേമചന്ദ്രന് പറഞ്ഞു. കോടതിവിധികളിലൂടെയും ട്രൈബ്യൂണല്‍ അവാര്‍ഡുകളിലൂടെയും അന്തര്‍സംസ്ഥാന ജലതര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയില്ല.
നെയ്യാര്‍ അന്തര്‍സംസ്ഥാന നദിയല്ല. നെയ്യാറില്‍ നിന്നും കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കിലെ കൃഷിക്കാര്‍ക്ക് വെള്ളം നല്കാന് കേരളം തയാറാണ്. എന്നാല്‍, കേരള നിയമസഭ പാസാക്കിയ ജലസേചന ജലസംരക്ഷണ നിയമത്തിെൻറ അടിസ്ഥാനത്തില്‍ കരാര്‍ ഒപ്പിടാൻ തമിഴ്നാട് തയാറാകണം. അതിന് തമിഴ്നാട് തയാറാകത്തതുകൊണ്ടാണ് നെയ്യാറില്‍നിന്നും തമിഴ്നാടിന് ജലം ലഭിക്കാത്തതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.