നോട്ട് മാറ്റം: 28ന് രാജ്യവ്യാപക പ്രതിഷേധം
text_fieldsന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതിനെതിരെ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ എം.പിമാരുടെ ധര്‍ണ. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം 200 ഒാളം പ്രതിപക്ഷ എം.പിമാരാണ്‘ഒറ്റവരി’ ധർണയിൽ പെങ്കടുത്തത്.ബി.ജെ.പി യെ പിന്തുണച്ചിരുന്ന എ.ഐ.എ.ഡി.എം.കെയും പ്രതിഷേധത്തിനുണ്ട്. നോട്ട് അസാധുവാക്കിയ തീരുമാനത്തിനെതിരെ ഇടതുപാർട്ടികൾ നവംബർ 28ന് രാജ്യ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.
രാജ്യം വരിനിൽക്കുന്നതു നോലെ തങ്ങളും ഒറ്റവരിയിൽ നിന്ന് പ്രതിഷേധിക്കുകയാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. നോട്ട് പിൻവലിക്കൽ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ നേരിെട്ടത്തി വിശദീകരണം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.
മുൻആലോചന കൂടാതെയും ആരുമായും കൂടിയാലോചിക്കാതെയും ഇത്രയും പ്രധാനമായൊരു ധനകാര്യ പരീക്ഷണത്തിന് പ്രധാനമന്ത്രി എന്തിനാണ് തയാറായതെന്ന് രാഹുൽ ഗാന്ധി ആരാഞ്ഞു. വിഷയം ചർച്ച ചെയ്യാൻ എന്തുകൊണ്ട് അദ്ദേഹം പാർലമെൻറിൽ എത്തുന്നില്ല. സഭയിൽ ചർച്ച അനുവദിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
നോട്ട് അസാധുവാക്കിയെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലെത്തി വിഷയം ചർച്ചചെയ്യണമെന്ന് ഡി. രാജ ആവശ്യപ്പെട്ടു.
രാജ്യത്തെ ജനങ്ങളെ വലക്കുന്ന കടുത്ത തീരുമാനം എടുത്തശേഷം മാറിനില്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കിയ വിഷയത്തില്‍ ചര്‍ച്ച പാര്‍ലമെന്റില്‍ നടത്തണം എന്നതാണ് പ്രതിപക്ഷത്തിന്റെ മറ്റൊരാവശ്യം. വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, നോട്ട് അസാധുവാക്കലിനെതിരെ ജന്തർമന്ദിറിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിൽ ജെ.ഡി.യു അധ്യക്ഷൻ ശരത് യാദവ് പെങ്കടുത്തു. പ്രസംഗത്തിൽ ശരത് യാദവ് മോദിയെ ശക്തമായി വിമർശിച്ചു. നിങ്ങൾക്ക് അഭിമാനപൂർവം വോട്ട് ചെയ്ത ജനങ്ങളെ നിങ്ങൾ വഞ്ചിച്ചുവെന്നും നോട്ട് പിൻവലിക്കൽ തീരുമാനം സാധാരണക്കാരെയാണ് ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.