Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിദ്ദീഖ് കാപ്പൻ...

സിദ്ദീഖ് കാപ്പൻ മോചിതനാവുന്നു

text_fields
bookmark_border
siddique kappan
cancel

ന്യൂഡൽഹി: ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥറസിലേക്കുള്ള യാത്രതടഞ്ഞ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ചൊവ്വാഴ്ച ജയിൽമോചിതനായേക്കും.

ഇ.ഡി ചുമത്തിയ കേസിലും ആൾജാമ്യക്കാരുടെ രേഖ പരിശോധന നടപടികൾ പൂർത്തിയായി. മാധ്യമപ്രവർത്തകനടക്കം രണ്ട് പേരാണ് ഇ.ഡി കേസിൽ സിദ്ദീഖിന് ആൾജാമ്യം നിൽക്കുന്നത്. ജാമ്യനടപടികൾ പൂർത്തിയാക്കാൻ ഇരുവരും ചൊവ്വാഴ്ച കോടതിയിൽ ഹാജരാവും.

ചൊവ്വാഴ്ച വൈകീട്ടോടെ, അല്ലെങ്കിൽ അടുത്ത ദിവസം തന്നെ സിദ്ദീഖിന് ജയിൽമോചിതനാകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകൻ കെ.എസ്. മുഹമ്മദ് ദാനിഷ് മാധ്യമത്തോട് പറഞ്ഞു.

കാപ്പനെതിരെ തെളിവുകൾ അപര്യാപ്തമാണെന്നും കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 45ാം വകുപ്പ് പ്രകാരം ഒരു കോടി രൂപയിൽ താഴെയുള്ള ഇടപാടുകൾ കണക്കിലെടുക്കാൻ കഴിയില്ലെന്നും കൂട്ടുപ്രതിയുടെ അക്കൗണ്ടിലേക്ക് വന്ന 5000 രൂപ അല്ലാതെ മറ്റൊരു ഇടപാടും നടന്നതായി തെളിയിക്കാൻ ഇ.ഡിക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഡിസംബർ 23നാണ് ഇ.ഡി കേസിൽ  അലഹാബാദ് ഹൈകോടതി സിദ്ദീഖിന് ജാമ്യം അനുവദിച്ചത്.

തുടർന്ന് വിചാരണക്കോടതി ലക്ഷം രൂപ വീതമുള്ള രണ്ട് യു.പി സ്വദേശികളുടെ ആൾജാമ്യം വേണമെന്ന വ്യവസ്ഥ നിശ്ചയിക്കുകയായിരുന്നു. ആൾജാമ്യത്തിന് പ്രസ്ക്ലബ് ഓഫ് ഇന്ത്യയും ജമാഅത്ത് ഇസ്ലാമി ഹിന്ദും മുൻകൈയെടുത്തു.

യു.എ.പി.എ കേസിൽ സുപ്രീംകോടതി സെപ്റ്റംബർ ഒമ്പതിന് സിദ്ദീഖിന് ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൽ ആൾജാമ്യം നിന്ന ലഖ്നോ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ്രേഖ വർമ, യു.പി സ്വദേശി എന്നിവർ സമർപ്പിച്ച രേഖകളുടെ പരിശാധന നടപടികളും ജാമ്യ നടപടികളും നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്. ഡൽഹിയിലുള്ള സിദ്ദീഖിന്‍റെ ഭാര്യ റൈഹാനത്തും മകനും ചൊവ്വാഴ്ച ലഖ്നോവിലേക്ക് തിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:releasingSidheeq Kappan
News Summary - Siddique Kappan-releasing from jail
Next Story