ശുഭശ്രീയുടെ മരണം: ഭവാനിനഗർ കോളനി ശോകമൂകം
text_fieldsചെന്നൈ: ശുഭശ്രീയുടെ ആകസ്മിക മരണത്തിെൻറ ഞെട്ടലിൽനിന്ന് മുക്തമാവാതെ ചെന്നൈ ക്രോ ംപേട്ടിലെ ഭവാനിനഗർ കോളനി. 15ഒാളം വീടുകളുള്ള സ്ട്രീറ്റിലാണ് ശുഭശ്രീയുടെ കുടുംബം താമസിച്ചിരുന്നത്. 21 വർഷം മുമ്പാണ് വെസ്റ്റ് മാമ്പലത്തുനിന്ന് ഇവിടേക്ക് താമസം മാ റ്റിയതെന്നും ഇൗ സമയത്ത് ശുഭശ്രീ കുഞ്ഞായിരുന്നുവെന്നും അയൽക്കാർപറഞ്ഞു. രവി-ഗീത ദമ്പതി കളുടെ ഏക മകളാണ് ശുഭശ്രീ.
ആകസ്മിക മരണത്തെ തുടർന്ന് സുഹൃത്തുക്കളും സഹപാഠിക ളും സഹജീവനക്കാരും വിവിധയിടങ്ങളിൽ ശുഭശ്രീയുടെ പടംെവച്ച് അലങ്കരിച്ച് മെഴുകുതിരികൾ കത്തിച്ച് പുഷ്പാർച്ചന നടത്തി. വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയാണ് സ്കൂട്ടറിൽ വരവെ റോഡരികിലെ അണ്ണാ ഡി.എം.കെ ബോർഡ് തകർന്നുവീണ് നിയന്ത്രണംതെറ്റി സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞത്. നിമിഷങ്ങൾക്കകം പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ലോറി ശുഭശ്രീയുടെ ദേഹത്ത് കയറിയിറങ്ങി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആധുനിക വ്യായാമമുറയായ ‘സുംബ’ ട്രെയിനറായ ശുഭശ്രീ ‘ചെർബ്സ് ഹെർബ്സ്’ എന്ന പേരിൽ സ്വന്തമായി സോപ്പുകളും മറ്റും നിർമിച്ച് സുഹൃത്തുക്കൾക്കും മറ്റുമായി വിൽപന നടത്തിയിരുന്നു. എസ്.ആർ.എം യൂനിവേഴ്സിറ്റിയിൽനിന്ന് മെക്കട്രോണിക്സ് ബിരുദം നേടിയശേഷം പത്തുമാസമായി തൊറൈപാക്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
മരണത്തിന് കാരണമായ ബാനർ അച്ചടിച്ച വിനായകപുരത്തിലെ ‘ഷൺമുഖ ഗ്രാഫിക്സ്- സ്റ്റിൽസ്’ പ്രിൻറിങ് പ്രസ് ചെന്നൈ കോർപറേഷൻ അധികൃതർ അടച്ചുപൂട്ടി മുദ്രവെച്ചു. കോർപറേഷെൻറ അനുമതിയില്ലാതെ ബാനറുകളും ബോർഡുകളും നിർമിച്ച കുറ്റത്തിനാണ് ലൈസൻസ് റദ്ദാക്കിയത്. ബാനർ സ്ഥാപിച്ച അണ്ണാ ഡി.എം.കെ മുൻ കൗൺസിലർ ജയഗോപാലിെൻറ പേരിൽ പള്ളിക്കരണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ജയഗോപാലിെൻറ മകെൻറ വിവാഹത്തോടനുബന്ധിച്ചാണ് പല്ലാവരം-തൊറൈപാക്കം റേഡിയൽ റോഡിെൻറ സെൻറർ മീഡിയനിൽ ബോർഡുകൾ സ്ഥാപിച്ചിരുന്നത്. ശനിയാഴ്ച ഉച്ചക്ക് അറസ്റ്റ് ഭയന്ന് ജയഗോപാൽ നെഞ്ചുവേദനയെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. കുടിവെള്ള ടാങ്കർ ലോറി ഡ്രൈവറായ ബിഹാർ സ്വദേശി മനോജിനെ (25) മനഃപൂർവമല്ലാത്ത നരഹത്യക്ക് പറങ്കിമല ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.