Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ നിയമവും...

പൗരത്വ നിയമവും എൻ.ആർ.സിയും ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തും -മുൻ സുരക്ഷാ ഉപദേഷ്ടാവ്

text_fields
bookmark_border
പൗരത്വ നിയമവും എൻ.ആർ.സിയും ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തും -മുൻ സുരക്ഷാ ഉപദേഷ്ടാവ്
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വപ്പട്ടിക എന്നിവ വഴി ഇന്ത്യ നയതന്ത്ര തല ത്തിൽ ഒറ്റപ്പെടൽ നേരിടേണ്ടിവരുമെന്ന് ദേശീയ സുരക്ഷ മുൻ ഉപദേഷ്ടാവും വിദേശകാര്യ മുൻ സെക്രട്ടറിയുമായ ശിവശങ്കർ മേനോൻ. ഇത് സെൽഫ് ഗോളാണ്. കശ്മീരിൽ നടന്നതടക്കം തുടർച്ചയായ നടപടികളുടെ ഒന്നിച്ചുള്ള പ്രത്യാഘാതമാണ് നേരിടേണ്ടിവരുക -അദ്ദേഹം പ റഞ്ഞു.

കോൺസ്റ്റിറ്റ്യൂഷനൽ കോണ്ടാക്ട് ഗ്രൂപ്, കാരവനെ മുഹബത് എന്നിവ ചേർന് ന് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വപ്പട്ടിക എന്നിങ്ങനെ ഇരുതലയുള്ള വെല്ലുവിളികളുടെ അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഇന്ത്യയെന്ന ആശയത്തിെൻറ ഭാവിയെക്കുറിച്ച് ഉത്കണ്ഠ വളർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ടുവെന്ന് തിരിച്ചറിയുന്നുണ്ടെന്നാണ് തോന്നുന്നത്. അമേരിക്കൻ നിയമനിർമാണ സഭാംഗങ്ങളുമായുള്ള ചർച്ച വിദേശകാര്യ മന്ത്രിക്ക് ഉപേക്ഷിക്കേണ്ടിവന്നു -ശിവശങ്കർ മേനോൻ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര മാധ്യമങ്ങൾ ശ്രദ്ധിച്ചാലറിയാം, ഇന്ത്യയെക്കുറിച്ച ആഗോള കാഴ്ചപ്പാടുകളിൽ മാറ്റംവന്നിരിക്കുന്നു. അത് നമ്മൾ സ്വയം സമ്പാദിച്ചതാണ്. രാജ്യത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങളെ ഇന്ത്യയുടെ ചിരകാല സുഹൃത്തുക്കൾ വരെ തള്ളിപ്പറയുന്നത് ആശങ്കജനകമാണ്. ‘അവർ തമ്മിലടിക്കട്ടെ’ എന്നാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പറഞ്ഞത്. ഇങ്ങനെയാണ് നമ്മുടെ സുഹൃത്തുക്കൾക്ക് തോന്നുന്നതെങ്കിൽ, എതിരാളികളുടെ ചിന്താഗതി എന്താകും? 1971 മുതൽ യു.എന്നിൽ നിർജീവമായിക്കിടന്ന കശ്മീർ വിഷയംപോലും സജീവമായിരിക്കുന്നു.

സാമുദായികമായി നിയന്ത്രിക്കപ്പെടുന്ന, അസഹിഷ്ണുത നിറഞ്ഞ രാഷ്ട്രം എന്ന വിധത്തിൽ പാകിസ്താനുമായി സമീകരിക്കപ്പെടുന്ന സ്ഥിതിയാണ് ഇന്ത്യ ഇതിനിടയിൽ കൈവരിച്ച നേട്ടം. ഒഴിവാക്കലിെൻറ രാഷ്ട്രീയവുമായി മുന്നോട്ടുപോകാനാണ് സർക്കാറിെൻറ തീരുമാനമെങ്കിൽ, നമ്മെ ആക്രമിക്കാൻ എതിരാളികൾക്ക് വേദി സമ്മാനിക്കുകയാണ് നാം ചെയ്യുന്നത്.

ബംഗ്ലാദേശ് രൂപവത്കരണത്തെ ഇന്ത്യ പിന്തുണച്ചപ്പോൾ ആഗോള സമൂഹം നമുക്കൊപ്പമായിരുന്നു. ഇപ്പോഴത്തേത് മറ്റൊരു ചിത്രമാണ്. നമ്മൾ കൂടുതൽ ഒറ്റപ്പെടുന്നു. ഒരുകൂട്ടം പ്രവാസികളുടെയും യൂറോപ്യൻ പാർലമെൻറിലെ ചില തീവ്ര വലതുപക്ഷക്കാരുടേതുമല്ലാതെ, അന്താരാഷ്ട്ര തലത്തിൽനിന്ന് നമുക്ക് പിന്തുണ കിട്ടുന്നില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsNRCshivshankar menonCitizenship Amendment ActCAA protest
News Summary - Shivshankar Menon warns India of international isolation
Next Story