സായിബാബ ക്ഷേത്ര ട്രസ്റ്റിൽ നിന്ന് മഹാരാഷ്ട്ര സർക്കാർ 500 കോടി കടമെടുക്കുന്നു
text_fieldsമുംബൈ: കടക്കെണിയിലായ ദേവേന്ദ്ര ഫട്നാവിസ് സർക്കാർ ഷിർദ്ദി സായിബാബ ക്ഷേത്ര ട്രസ്റ്റിൽ നിന്ന് 500 കോടി കടമെടുക്കുന്നു. പലിശരഹിത വായ്പയായാവും ട്രസ്റ്റ് തുക നൽകുക. അഹമ്മദ്നഗർ ജില്ലയിൽ കുടിവെള്ളം ഉറപ്പാക്കാനായി നിർമിക്കുന്ന നിലവാൻഡ ജലസേചന പദ്ധതിക്കായാണ് കടമെടുക്കുന്നത്.
വായ്പക്കായി ക്ഷേത്ര ട്രസ്റ്റിനെ സമീപിച്ച വിവരം ബി.ജെ.പി സ്ഥിരീകരിച്ചു. ക്ഷേത്ര ട്രസ്റ്റിനെ സമീപിച്ചുവെന്നും അവർ വായ്പ നൽകാമെന്ന് അറിയിച്ചതായും ബി.ജെ.പി നേതാവ് സുരേഷ് ഹവാരെ പറഞ്ഞു. വായ്പ തിരിച്ചടക്കുന്നതിന് കാലാവധി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാറിന് നൽകുന്ന വായ്പയുടെ ആദ്യഗഡു ശനിയാഴ്ച കൈമാറുമെന്നാണ് വിവരം. 1200 കോടി ചെലവിലാണ് ജലസേചന പദ്ധതി നിർമിക്കുന്നത്. ഇതിെൻറ ചെലവിലേക്കായി 300 കോടി ഇൗ വർഷത്തെ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. അടുത്ത ബജറ്റിൽ 400 കോടി അനുവദിക്കും. ബാക്കി വരുന്ന 500 കോടി രൂപയാണ് ക്ഷേത്രം ട്രസ്റ്റ് വായ്പയായി നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.