ശ്രീലങ്കയിൽ തീപിടിച്ച് മുങ്ങിയ കപ്പലിൽ ഇന്ധന ചോർച്ച; കൊച്ചിയിലും ജാഗ്രത
text_fieldsകൊളംബൊ: രാസവസ്തുക്കളടങ്ങിയ കണ്ടെയ്നർ കയറ്റിയ ചരക്കുകപ്പൽ ശ്രീലങ്കൻ കടലിൽ തീപിടിച്ച് മുങ്ങിയതിനെ തുടർന്ന് 50 മൈൽ ദൂരത്തോളം തീര മേഖല ആശങ്കയിൽ. കേരള തീരത്തേക്കും തമിഴ്നാട്ടിലേക്കും അതിെൻറ ദൂഷ്യഫലങ്ങൾ എത്താൻ നാളേറെ വേണ്ടെന്നാണ് സമുദ്ര ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. അതിനാൽ, കൊച്ചി, തൂത്തുക്കുടി, ചെന്നൈ തുറമുഖങ്ങളിൽ ജാഗ്രത നിർദേശമുണ്ട്. എം.വി എക്സ്പ്രസ് പേൾ എന്ന സിങ്കപ്പൂർ ചരക്കുകപ്പലാണ് പാതി മുങ്ങിയത്. അതിെൻറ ഫലമായി ശ്രീലങ്കൻ തീരത്ത് വൻതോതിൽ മാലിന്യക്കൂമ്പാരം വന്നടിഞ്ഞു. കടലിലാകെ ഇന്ധനം പരന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും കപ്പലിലെ തീ അണക്കാനായില്ല. മീനുകൾ ചത്തുപൊങ്ങുന്നുണ്ട്.
കൊളംബോയുടെ തീരത്തുവച്ചാണ് മേയ് 21ന് കപ്പലിന് തീപിടിച്ചത്. ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതാണ് കപ്പൽ. തീപിടിച്ച് 12 ദിവസം പിന്നിട്ടപ്പോഴാണ് കപ്പല്‍ മുങ്ങിത്തുടങ്ങിയത്.
അതിനിടെ ഇന്ധനവും രാസവസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കടലിൽ പരന്നൊഴുകി. 350 മെട്രിക് ടണ്‍ ഇന്ധനമാണ് ശ്രീലങ്കയുടെ 30 കിലോമീറ്റര്‍ വരുന്ന തീരമേഖലയിൽ പരന്നൊഴുകിയത്. ഇന്ധനച്ചോർച്ച ഇനിയും കൂടുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. 1,486 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. ഇതിൽ 25 മെട്രിക് ടൺ നൈട്രിക് ആസിഡും മറ്റു രാസവസ്തുക്കളും അടക്കം 81 എണ്ണത്തിൽ അപകടകാരികളായ വസ്തുക്കളാണ് ഉള്ളതെന്നാണ് അധികൃതർ പറയുന്നത്. മൈേക്രാ പ്ലാസ്റ്റിക് കമ്പാരം വൻതോതിൽ കരക്കടിഞ്ഞിട്ടുണ്ട്. ഇവ നീക്കാനുള്ള ശ്രമം ശ്രീലങ്കൻ സേന തുടരുകയാണ്. നൂറുകണക്കിന് ശ്രീലങ്കൻ നാവിക സേനാംഗങ്ങൾക്കൊപ്പം ഇന്ത്യൻ സേനയും ദുരിതാശ്വാസ രക്ഷാപ്രവർത്തനത്തിന് കൈകോർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

