Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'വീട്ടുവാടക നൽകാൻ...

'വീട്ടുവാടക നൽകാൻ പണമില്ല, ബി.ജെ.പിക്കാരനാണെന്ന് കരുതി സൗജന്യമായി താമസം കിട്ടില്ല'; രാജിയുടെ കാരണം വ്യക്തമാക്കി ഷെഹ്സാദ് പൂനവാല

text_fields
bookmark_border
വീട്ടുവാടക നൽകാൻ പണമില്ല, ബി.ജെ.പിക്കാരനാണെന്ന് കരുതി സൗജന്യമായി താമസം കിട്ടില്ല; രാജിയുടെ കാരണം വ്യക്തമാക്കി ഷെഹ്സാദ് പൂനവാല
cancel
camera_alt

ഷെഹ്സാദ് പൂനവാല

ന്യൂഡൽഹി: ബി.ജെ.പിയിൽ നിന്നും എല്ലാ ഔദ്യോഗിക പദവികളും പ്രാഥമിക അംഗത്വവും രാജിവെച്ചതിനുള്ള യഥാർത്ഥ കാരണം വ്യക്തമാക്കി മുൻ ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല. രാഷ്ട്രീയ പാർട്ടികൾ പാർട്ടി പ്രവർത്തകർക്കോ വക്താക്കൾക്കോ പ്രതിഫലം നൽകാത്തതിനാൽ താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വാടക നൽകാൻ പോലും പണമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

"എനിക്ക് വീട്ടുവാടക നൽകേണ്ടതുണ്ട്. ഞാൻ ബി.ജെ.പിക്കാരനായതുകൊണ്ട് മാത്രം എന്റെ വീട്ടുടമസ്ഥൻ സൗജന്യമായി താമസിക്കാൻ അനുവദിക്കില്ല. എല്ലാ മാസം ഒന്നാം തീയതിയാകുമ്പോൾ അദ്ദേഹം വാടക ആവശ്യപ്പെടും. രാഷ്ട്രീയ പാർട്ടികൾ സാധാരണ പ്രവർത്തകർക്കോ വക്താക്കൾക്കോ ശമ്പളം നൽകുന്നില്ല," ഷെഹ്സാദ് പൂനവാല തുറന്നടിച്ചു. ബി.ജെ.പിയെ താൻ ഒരിക്കലും ഒരു തൊഴിൽദാദാവായി കണ്ടിട്ടില്ലെന്നും, നരേന്ദ്ര മോദിയുടെ ആശയങ്ങളിലും നയങ്ങളിലുമുള്ള വിശ്വാസമാണ് പാർട്ടിയുമായുള്ള ബന്ധത്തിന് ആധാരമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ കുടുംബ പാരമ്പര്യങ്ങളില്ലാതെ കടന്നുവരുന്ന ഒന്നാം തലമുറയിലെ പുതിയ കാലത്തെ രാഷ്ട്രീയക്കാരെ സമൂഹത്തിന് ഇനിയും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മക്കളെ മാത്രം കണ്ട് ശീലിച്ചതുകൊണ്ട് രാഷ്ട്രീയത്തിലെത്തുന്ന എല്ലാവർക്കും അതേ പശ്ചാത്തലവും ജീവിതരീതിയും ഉണ്ടാകുമെന്നാണ് പൊതുവെ ആളുകൾ ധരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജൂലൈ 31-ന് തന്റെ എക്സ് അക്കൗണ്ടിലെ ബയോയിൽ നിന്ന് ബി.ജെ.പിയുമായുള്ള ബന്ധം ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നുവെങ്കിലും അന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല. എന്നാൽ തിങ്കളാഴ്ച തന്റെ രാജി ഔദ്യോഗികമായി പങ്കുവെച്ചുകൊണ്ട് അദ്ദേഹം പാർട്ടി നേതൃത്വത്തിന് കത്ത് കൈമാറുകയായിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീന് രാജി സമർപ്പിച്ചതായും തന്റെ അഭ്യർത്ഥന സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

തന്റെ ഔദ്യോഗിക രാജിസത്തിൽ അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെയാണ്: "ഞാൻ മുമ്പ് സൂചിപ്പിച്ചതുപോലെ, അടിയന്തരമായ സാമ്പത്തികവും വ്യക്തിപരവുമായ ചില സാഹചര്യങ്ങൾ കാരണം ഞാൻ ഇനി സ്വകാര്യ മേഖലയിലേക്ക് കടക്കുകയാണ്. എങ്കിലും, സാധ്യമായ എല്ലാ രീതിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളെയും ബി.ജെ.പിയുടെ പ്രവർത്തനങ്ങളെയും ഞാൻ തുടർന്നും പിന്തുണയ്ക്കും."

പാർട്ടിയുടെ മുഖമായി സജീവമായി നിന്നിരുന്ന ഒരു പ്രമുഖ നേതാവ് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പാർട്ടി വിടേണ്ടിവന്നുവെന്ന വെളിപ്പെടുത്തൽ രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം സ്വന്തം ഉപജീവനമാർഗ്ഗം കണ്ടെത്താൻ പാടുപെടുന്ന സാധാരണക്കാരായ രാഷ്ട്രീയ പ്രവർത്തകരുടെ യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ സംഭവം വെളിച്ചം വീശുന്നത്. പാർട്ടിയുടെ നയങ്ങളെ പിന്തുണയ്ക്കുമ്പോഴും വ്യക്തിപരമായ അതിജീവനത്തിന് പുതിയ വഴികൾ തേടേണ്ടി വരുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ തുറന്നുപറച്ചിൽ ഇതിനോടകം തന്നെ ദേശീയതലത്തിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shehzad PoonawallaPoliticalNewsIndiaBJP
News Summary - വീട്ടുവാടക നൽകാൻ പണമില്ല, ബി.ജെ.പിക്കാരനാണെന്ന് കരുതി സൗജന്യമായി താമസം കിട്ടില്ല; രാജിയുടെ കാരണം വ്യക്തമാക്കി ഷെഹ്സാദ് പൂനവാല
Next Story