ബംഗാൾ സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല; മമതയെ വിമർശിച്ച് രാഹുൽ
text_fieldsകൊൽക്കത്ത: ബി.ജെ.പിക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ മഹാഗഡ് ബന്ധൻ രൂപീകരിച ്ചപ്പോൾ അതിനോട് കൈകോർത്തു നിന്ന കോൺഗ്രസ് കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മമതക്കെതിരെ ര ൂക്ഷ വിമർശനവുമായി രംഗത്ത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കുന്ന അതേ സ്വരത്തിൽ മമതാ ബാനർജിയെയും രാഹുൽ വിമർശിച്ചു. ജനങ്ങൾക്ക് വേണ്ടി മമതാ ബാനർജി ഒന്നും ചെയ്തില്ലെന്നും അവരുടെ പാർട്ടി കോൺഗ്രസ് പ്രവർത്തക രെ ലക്ഷ്യം വെച്ചുവെന്നും രാഹുൽ ആരോപിച്ചു.
നോർത്ത് മാൽഡ സീറ്റിലെ കോൺഗ്രസ് എം.പിയെ തൃണമൂൽ കോൺഗ്രസ് ത ട്ടിയെടുത്തുവെന്നും രാഹുൽ കുറ്റപ്പെടുത്തി. മാൽഡയിൽ നിന്ന് രണ്ടു തവണ എം.പിയായിരുന്ന മൗസം ബേനസീർ നൂർ തൃണമൂൽ ക ോൺഗ്രസ് ടിക്കറ്റിലാണ് ഇത്തവണ അതേ സീറ്റിൽ നിന്ന് മത്സരിക്കുന്നത്.
അവസാന കോൺഗ്രസ് എം.പി പാർട്ടി വിട്ടുകൊണ്ട് നിങ്ങളെ വഞ്ചിച്ചു. പക്ഷേ, ഇത് കോൺഗ്രസ് കോട്ടയാണ്. ആർക്കും തങ്ങളുടെ ജനങ്ങളെ വഞ്ചിച്ചുകൊണ്ട് ബംഗാളിൽ പ്രവർത്തിക്കാനാവില്ലെന്ന് നിങ്ങൾ അവരെ മനസിലാക്കിക്കൊടുക്കണം - രാഹുൽ ഗാന്ധി റാലിയിൽ പറഞ്ഞു. എന്നാൽ രാഹുൽ എം.പിയുടെ പേര് പറഞ്ഞില്ല. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി മമതാ ബാനർജിയെയും വിമർശിക്കുകയും ചെയ്തു.
യുവാക്കൾക്ക് ജോലികിട്ടിയോ? കർഷകർക്ക് എന്തെങ്കിലും സഹായം കിട്ടിയോ? പ്രധാനമന്ത്രി നുണ പറയുന്നു. നിങ്ങളുടെ മുഖ്യമന്ത്രി വാഗ്ദാനങ്ങൾ നൽകുന്നു. എവിടെയും ഒന്നും നടക്കുന്നുമില്ല. മമതാ ബാനർജിയുടെ സർക്കാർ മുൻപുണ്ടായിരുന്ന ഇടതുമുന്നണി സർക്കാറിനേക്കാൾ ഒട്ടും മെച്ചമല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
ബംഗാൾ ഭരിക്കുന്നത് ഒരാൾ മാത്രമാണ്. അവർ ആരോടും സംസാരിക്കുകയോ ആരുടെയും നിർദേശങ്ങൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല. അവർക്ക് തോന്നുന്നതെല്ലാം ചെയ്യും. ബംഗാളിന് മറ്റൊരു സാധ്യതയില്ലേ? സംസ്ഥാനം മുഴുവൻ ഭരിക്കാൻ ഒരാളെ മാത്രം അനുവദിക്കണോ?- രാഹുൽ ചോദിച്ചു.
ഇടതുപക്ഷവും തൃണമൂലും ബംഗാളിൻറെ വികസനം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. സി.പി.എമ്മിൻറെ ഭരണത്തിൽ കീഴിലുണ്ടായിരുന്ന പീഡനങ്ങൾ മമതയുടെ ഭരണത്തിനു കീഴിലുമുണ്ട്. - രാഹുൽ വിമർശിച്ചു.
മമതാ ബാനർജി കർഷകർക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും അതൊന്നും രാഹുലിന് അറിയില്ലെന്നും ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കിം പ്രതികരിച്ചു.
രാഹുലിന് ബംഗാളിനെ കുറിച്ച് ഒന്നുമറിയില്ല. കാരണം ബംഗാളിൽ കോൺഗ്രസില്ല. രാഹുൽ ഇവിടെ നിന്ന് സമയം പാഴാക്കുകയാണ്. അദ്ദേഹം മറ്റ് സംസ്ഥാനങ്ങളിൽ പോയി ബി.ജെ.പിക്കെതിരെ പോരാടട്ടെ. ഇവിടെ മമത ബി.ജെ.പിക്കെതിരെ മത്സരിക്കുകയാണ്. ജനങ്ങൾ മമതക്കൊപ്പമാണ് - ഹക്കിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.