Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശരദ് പവാർ-ഏക്നാഥ്...

ശരദ് പവാർ-ഏക്നാഥ് ഷിൻഡെ കൂടിക്കാഴ്ച; എം.വി.എയിൽ കല്ലുകടി

text_fields
bookmark_border
Sharad Pawar Eknath Shinde
cancel
camera_alt

ശരദ് പവാർ, ഏക്നാഥ് ഷിൻഡെ

മുംബൈ: ശരദ് പവാർ-ഏക്നാഥ് ഷിൻഡെ കൂടിക്കാഴ്ചയെ ചൊല്ലി മഹാ വികാസ് അഘാഡി(എം.വി.എ)യിൽ വിള്ളൽ. നിയമസഭ മന്ദിരത്തിലെ ഷിൻഡെയുടെ ഓഫിസിൽ ബുധനാഴ്ചയായിരുന്നു കൂടിക്കാഴ്ച. കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കവുമായി ബന്ധപ്പെട്ട സമിതി യോഗത്തിന് എത്തിയതായിരുന്നു പവാർ.

തന്റെ ഓഫിസിൽ പവാർ എത്തിയത് അറിഞ്ഞ ഷിൻഡെ മന്ത്രിസഭ യോഗത്തിൽ നിന്ന് ഇറങ്ങിവന്നാണ് വരവേറ്റത്. മാത്രമല്ല, എൻ.സി.പി (എസ്.പി) എം.എൽ.എമാരുമായി പവാർ കൂടിക്കാഴ്ച നടത്തിയതും ഷിൻഡെയുടെ ഓഫിസിൽ വെച്ചാണ്.

പവാർ എൻ.ഡി.എ സഖ്യത്തിലേക്ക് പോകാൻ കരുനീക്കുകയാണെന്ന അഭ്യൂഹത്തിനിടെയാണ് ഈ സംഭവങ്ങൾ. പവാറുമായി കണ്ട ശേഷം ഷിൻഡെ ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്റെ കാറിൽ സഞ്ചരിച്ചത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

എന്നാൽ, പവാർ ഷിൻഡയെ ഓഫിസിൽ ചെന്ന് കണ്ടതും പാർട്ടി എം.എൽ.എമാരുടെ യോഗം അവിടെവെച്ച് നടത്തിയതും തങ്ങളെ വേദനിപ്പിച്ചെന്ന് എം.വി.എ ഘടക കക്ഷിയായ ഉദ്ധവ് താക്കറെ പക്ഷ ശിവസേന വക്താവ് സഞ്ജയ് റാവുത്ത് പറഞ്ഞു. വഞ്ചകരെ മഹത്വവത്കരിക്കുകയാണ് പവാർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയത്തിൽ വികാരമല്ല കണക്കുകളാണ് മുഖ്യം എന്നുപറഞ്ഞാണ് പവാർ പക്ഷം പ്രതികരിച്ചത്. ഒരു പവാർ-ഷിൻഡെ കൂടിക്കാഴ്ച പ്രതിപക്ഷ സഖ്യത്തിന് ഇളക്കൽ തട്ടിച്ചെങ്കിൽ അതിന്റെ അടിത്തറ പോരെന്ന സന്ദേശമാണ് നൽകുന്നതെന്നും പവാർ പക്ഷ വക്താവ് അമോൽ മതേലെ പറഞ്ഞു.

മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം സംബന്ധിച്ച ഉന്നതാധികാര സമിതി യോഗത്തിൽ പങ്കെടുത്തതിന് ശേഷമാണ് ശരദ് പവാർ നേരിട്ട് ഏകനാഥ് ഷിൻഡെയുടെ ചേംബറിലെത്തിയത്. കാബിനറ്റ് യോഗത്തിൽ പങ്കെടുക്കുകയായിരുന്ന ഷിൻഡെ, പവാറിന്റെ വരവറിഞ്ഞ് യോഗം താൽക്കാലികമായി നിർത്തിവെച്ച് അദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു. ജയന്ത് പാട്ടീൽ, ജിതേന്ദ്ര അവാദ്, ശശികാന്ത് ഷിൻഡെ തുടങ്ങിയ മുതിർന്ന നേതാക്കളും പവാറിനൊപ്പമുണ്ടായിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ പശ്ചാത്തലം രാഷ്ട്രീയ നിരീക്ഷകർ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.

ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിലെ (യു.ബി.ടി) ആറ് ലോക്സഭാ എം.പിമാർ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിലേക്ക് കൂറുമാറിയത് മഹാ വികാസ് അഘാഡി (എം.വി.എ) മുന്നണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് പവാറിന്റെ സന്ദർശനം. എൻ.സി.പി (എസ്.പി) നേതൃത്വത്തിൽ ചില വിഭാഗങ്ങൾ എൻ.ഡി.എയിൽ ചേരണമെന്ന് സമ്മർദ്ദം ചെലുത്തുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കൂടിക്കാഴ്ചയിൽ പവാർ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ എൻ.ഡി.എയിൽ ചേരാനുള്ള നീക്കത്തിൽ ദുരൂഹതയേറുകയാണ്.

അതേസമയം, മഹാരാഷ്ട്രയിലെ ഭരണമുന്നണിയായ 'മഹായുതി'യുടെ പ്രധാന തന്ത്രജ്ഞനായ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കാണുന്നതിന് പകരം, ഷിൻഡെയെ നേരിട്ട് കാണാൻ പവാർ തീരുമാനിച്ചത് ബി.ജെ.പി കേന്ദ്രങ്ങളിൽ കൗതുകമുണർത്തിയിട്ടുണ്ട്. അടുത്തിടെ നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകളിലും മറ്റും എം.വി.എ സഖ്യം നേരിട്ട തളർച്ചയും സഖ്യത്തിന്റെ യോജിപ്പിൽ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായിരുന്ന സച്ചിൻ അഹിർ ഉൾപ്പെടെയുള്ളവർ ഷിൻഡെ പാളയത്തിലെത്തിയത് എം.വി.എയ്ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. കൂടിക്കാഴ്ച കേവലം സൗഹൃദ സന്ദർശനം മാത്രമാണെന്ന് ഷിൻഡെയുടെ ഓഫീസ് അവകാശപ്പെടുന്നുണ്ടെങ്കിലും, സംസ്ഥാന രാഷ്ട്രീയത്തിലെ ഈ നിർണായക ഘട്ടത്തിൽ ഇത് വലിയൊരു രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraSharad PawarEknath ShindeMaha Vikas Aghadi
News Summary - Sharad Pawars Meet With Eknath Shinde Creates Buzz
Next Story