ശാഹീൻബാഗിലെ സമരം: ഗതാഗത നിയന്ത്രണം പുനഃപരിശോധിക്കണമെന്ന് കോടതി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകൾ രാപ്പകൽ സമരം നടത്തുന്ന ശാഹീൻ ബാഗിലെ ദേശീയപാതയിലെ ഗതാഗതനിയന്ത്രണം പൊലീസ് പുനഃപരിശോധിക്കണമെന്ന് ഡൽ ഹി ൈഹകോടതി. പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതിനെ തുടർന്ന് ഹരിയാനയെയും യു.പിയെയും ബന്ധിപ്പിക്കുന്ന പാതയാണ് തടസ്സപ്പെട്ടതെന്നും ഇതേതുടർന്ന് വിദ്യാർഥികളടക്കം കിേലാമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജിയിലാണ് കോടതി പൊലീസിനോട് പുനഃപരിശോധന ആവശ്യപ്പെട്ടത്. പൊതുതാൽപര്യവും ക്രമസമാധാനവും ഉറപ്പുവരുത്തണമെന്നും പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.
ഡിസംബർ 15നാണ് ശാഹീൻബാഗിലെ സ്ത്രീകൾ സമരവുമായി തെരുവിലിറങ്ങിയത്. ഇതേത്തുടർന്ന് ഡൽഹി പൊലീസ് നോയിഡ-കാളിന്ദികുഞ്ച് ദേശീയപാത ബാരിക്കേഡ് വെച്ചു തടഞ്ഞു. ഇതോടെ, പ്രതിഷേധക്കാർ റോഡിൽ പന്തൽ കെട്ടി റിലേ സമരം ആരംഭിക്കുകയായിരുന്നു.
തുടർന്ന് ആയിരങ്ങൾ സമരത്തിൽ പങ്കാളികളായതോടെ ബാരിക്കേഡ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ പൊലീസിന് സാധിച്ചില്ല. ഇതിനിടെ, ഒരു തവണ ബാരിക്കേഡ് നീക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും സമരക്കാർ ഇടപെട്ട് കൂടുതൽ ബാരിക്കേഡുകൾ പുനഃസ്ഥാപിക്കുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.