ഷഹീൻ ബാഗിലേത് പെയ്ഡ് പ്രതിേഷധമെന്ന്; അമിത് മാളവ്യക്കെതിരെ അപകീർത്തി കേസ്
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിലെ സ്ത്രീകൾ പണം വാങ്ങിയാണ് പ്രതിഷേധ ധർണ നടത്തുന്നതെന്ന പ്ര സ്താവനയിൽ ബി.ജെ.പി ഐ.ടി സെൽ അധ്യക്ഷനെതിരെ മാനനഷ്ട കേസ്. അപകീർത്തികരമായ പ്രസ്താവന നടത്തിയ അമിത് മാളവ്യ ഒര ു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന വനിതകളാണ് കോടതിയെ സമീപിച്ചത്.
ഷഹീൻ ബാഗിലെ സ്ത്രീകൾ ദിവസേന 500 രൂപ കൂലി വാങ്ങിയാണ് സമരം ചെയ്യുന്നതെന്നായിരുന്നു അമിത് മാളവ്യയുടെ ആരോപണം. ഇത് ശരിയെന്ന് വാദിച്ച് ഒരു വിഡിയോ ദൃശ്യവും മാളവ്യ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനെതിരെയാണ് സമരം നയിക്കുന്നവർ നിയമനടപടിയുമായി രംഗത്തെത്തിയത്.
സാകിർ നഗർ സ്വദേശിയായ നഫീസ ബാനു, ഷഹീൻ ബാഗ് സ്വദേശിയായ ഷഹ്സാദ് ഫാതിമ എന്നിവരാണ് മാനനഷ്ട കേസ് ഫയൽ ചെയ്തത്. അഭിഭാഷകനായ മെഹ്മൂദ് പ്രചയാണ് പ്രതിഷേധക്കാർക്കായി മാളവ്യക്ക് നോട്ടീസ് അയച്ചത്.
സ്ഥാപിത താൽപര്യത്തോടെ അമിത് മാളവ്യ ജനകീയ സമരത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തിയെന്ന് നോട്ടീസിൽ പറയുന്നു. വനിതകളായ പ്രതിഷേധക്കാരെ അപമാനിക്കുന്ന തരത്തിൽ വ്യാജ വിഡിയോ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചത് തെറ്റാണെന്നും ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മുന്നിൽ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും നോട്ടീസിൽ പറയുന്നു.
സി.എ.എ, എൻ.പി.ആർ എന്നിവക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധ ധർണ 36 ദിവസം പിന്നിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.