യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത ശഹീൻ അബ്ദുല്ലയെ വിട്ടയച്ചു
text_fieldsന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തിനിടയിൽ പൊലീസിെൻറ അതിക്രമത്തിനിരയായ ജാമിഅ മില് ലിയ്യ ഇസ്ലാമിയ്യയിലെ മലയാളി ജേണലിസം വിദ്യാർഥി ശഹീൻ അബ്ദുല്ലയെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരക്ക് കസ്റ്റ ഡിയിലെടുത്ത ശഹീനെ നാലുമണിക്കൂറിനുശേഷമാണ് ആൾജാമ്യത്തിൽ വിട്ടയച്ചത്.
യു.പിയിലെ വിവിധ ഭാഗങ്ങളിലെ പൗരത്വ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനായി മൂന്നുദിവസമായി സംസ്ഥാനത്തുണ്ടെന്ന് ശഹീൻ ‘മാധ്യമ’ത്തോടു പറഞ്ഞു. ശാഹീൻ ബാഗ് മാതൃകയിൽ അലീഗഢിെല ശാഹ് ജമാലിൽ നടക്കുന്ന വനിതാസമരം റിപ്പോർട്ട് ചെയ്യാനാണ് വ്യാഴാഴ്ച ചെന്നത്.
മൂന്നുദിവസമായി സമരം നടത്തുന്ന സ്ത്രീകളെ ഒഴിപ്പിക്കാൻ ശ്രമം നടത്തിവരുന്നതിനിടെയായിരുന്നു ഇത്. അവ പകർത്തുന്നതിനിടയിൽ സമരക്കാർക്കൊപ്പം തന്നെയും പിടികൂടുകയായിരുന്നുവെന്ന് ശഹീൻ പറഞ്ഞു. എന്തിനാണ് ഉത്തർപ്രദേശിലെ സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും െപാലീസിെന മോശമാക്കി ചിത്രീകരിക്കുന്നതെന്നും കസ്റ്റഡിയിലായിരിക്കെ ചോദിച്ചു.
അറസ്റ്റ് വാർത്ത സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചതോടെ അതേക്കുറിച്ചും ചോദ്യമുന്നയിച്ചു. വനിത സമരക്കാർ പിരിഞ്ഞു പോകാതെ ശഹീനടക്കമുള്ള മൂന്നുപേരെ വിട്ടയക്കില്ല എന്ന നിലപാടിലായിരുന്നു പൊലീസ് എന്ന് മോചനത്തിനായി സ്റ്റേഷനിലെത്തിയ അലീഗഢ് സർവകലാശാലയിലെ മലയാളി വിദ്യാർഥി മുബാറക് ‘മാധ്യമ’ത്തോടു പറഞ്ഞു.
സമരം പിരിച്ചുവിട്ടില്ലെങ്കിൽ പട്ടിയെ തല്ലുന്നതുപോലെ തല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പിരിഞ്ഞുപോയ സമരക്കാർ മോചനം വൈകിയതോടെ വീണ്ടും ശാഹ് ജമാലിൽ തിരിച്ചെത്തി പ്രതിഷേധം തുടർന്നപ്പോഴാണ് വൈകീട്ട് ആറരയോടെ വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.