Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്...

ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതി മൂന്നംഗ െബഞ്ചിന്

text_fields
bookmark_border
ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതി മൂന്നംഗ െബഞ്ചിന്
cancel

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ സുപ്രീംകോടതി മുൻ ജീവനക്കാ രിയുടെ പീഡന പരാതിയിൽ സുപ്രീംകോടതി സ്വമേധയാ നടപടി തുടങ്ങി. ചീഫ് ജസ്റ്റിസിനെതി രെ ആരോപണമുന്നയിക്കാൻ ഒന്നര കോടി ഒരാൾ വാഗ്ദാനം ചെയ്തുവെന്ന് അവകാശപ്പെട്ട അഭ ിഭാഷകനും ഇതേ ബെഞ്ച് നോട്ടീസ് അയച്ചു. തനിക്കെതിരായ പരാതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ശനിയാഴ്ച അടിയന്തര കോടതി വിളിച്ചുചേർത്തത് വിവാദമായ പശ്ചാത്തലത്തിലാണ് കേസ് അദ്ദേഹമില്ലാത്ത മൂന്നംഗ ബെഞ്ചിന് മുന്നിൽ വന്നത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, രോഹിങ്ടൻ ഫാലി നരിമാൻ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ചൊവ്വാഴ്ച കേസ് പരിഗണിച്ചത്.

ചീഫ് ജസ്റ്റിസിെൻറ വീട്ടിലെ ഒാഫിസിൽ ജോലി ചെയ്യുന്നതിനിടെ അദ്ദേഹത്തിെൻറ ഭാഗത്തുനിന്നുണ്ടായ പീഡനശ്രമങ്ങൾ നിരത്തി സുപ്രീംകോടതിയിലെ 22 ജഡ്ജിമാർക്കാണ് യുവതി വെള്ളിയാഴ്ച പരാതി നൽകിയത്. ലൈംഗിക പീഡനത്തിന് വിസമ്മതിച്ചതിന് സുപ്രീംകോടതിയിൽ പലതവണ സ്ഥലം മാറ്റിയെന്നും ഒടുവിൽ പരിച്ചുവിട്ടുവെന്നും യുവതി പരാതിയിൽ പറഞ്ഞു.

അതിനുശേഷം തന്നെയും ഭാർത്താവിനെയും പൊലീസ് വേട്ടയാടുകയാണെന്നും തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചേക്കുമെന്ന ഭീതിയിലാണ് ഇൗ പരാതി അയക്കുന്നതെന്നും യുവതി പറഞ്ഞു. 2018 ഒക്േടാബറിൽ വിവിധ സന്ദർഭങ്ങളിലായി ശരീരത്തിൽ കയറിപ്പിടിച്ച ചീഫ് ജസ്റ്റിസിനെ ഒടുവിൽ പിടിച്ചുതള്ളേണ്ടി വന്നുവെന്നും അതോടെ പീഡനപർവം തുടങ്ങിയെന്നും പരാതിയിലുണ്ട്. അതിനുശേഷം കേസിൽ കുടുക്കി തിലക് നഗർ പൊലീസ് വേട്ടയാടുകയാണെന്നും യുവതി പരാതിപ്പെട്ടു.

ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിക്കാൻ തനിക്ക് ഒന്നര കോടി രൂപ വരെ വാഗ്ദാനം ചെയ്തുവെന്ന് അഭിഭാഷകൻ ഉത്സവ് ബെയിൻസ് ആണ് സുപ്രീംകോടതിയിൽ തിങ്കളാഴ്ച ഹരജി നൽകിയത്. മുൻ ജീവനക്കാരിക്കു വേണ്ടി വാർത്തസമ്മേളനം നടത്താൻ 50 ലക്ഷവും കേസിൽ ഹാജരാകാൻ ഒന്നര കോടിയുമാണ് വാഗ്ദാനം ചെയ്തത് എന്നായിരുന്നു ഉത്സവിെൻറ അവകാശവാദം. കോടതിയുടെ സ്വാതന്ത്ര്യം തകർക്കാൻ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ഉത്സവിെൻറ ഹരജിയിലെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsJustice Ranjan GogoiSexual Harassment Allegation
News Summary - sexual harassment allegation: Justice Ranjan Gogoi -India News
Next Story