ജനനനിരക്കിലെ സ്ത്രീ-പുരുഷ അനുപാതത്തിൽ ഇടിവ്
text_fieldsന്യൂഡൽഹി: 21 വലിയ സംസ്ഥാനങ്ങളിൽ 17ലും ജനനനിരക്കിലെ സ്ത്രീ-പുരുഷ അനുപാതത്തിൽ ഇടിവ്. ഗുജറാത്താണ് ജനിക്കുന്ന പെൺകുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞ സംസ്ഥാനങ്ങളിൽ മുൻനിരയിൽ-53 പോയൻറ് ഇടിവ്. ലിംഗനിർണയത്തെത്തുടർന്നുള്ള ഗർഭഛിദ്രം ഗൗരവമായി കാണണമെന്നും നിതി ആേയാഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
17 സംസ്ഥാനങ്ങളിലാണ് 10 പോയൻറിലേറെ ഇടിവ് കണ്ടെത്തിയത്. ഗുജറാത്തിൽ 2012-14ൽ 1000 ആൺകുട്ടികൾക്ക് 907 പെൺകുട്ടികൾ ഉണ്ടായിരുന്നത് 2013-15ൽ 854 ആയി ഇടിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ഹരിയാനയിൽ 35 പോയൻറാണ് താഴ്ന്നത്. രാജസ്ഥാൻ-32, ഉത്തരാഖണ്ഡ്-27, മഹാരാഷ്ട്ര-18, ഹിമാചൽ പ്രദേശ്-14 , ഛത്തിസ്ഗഢ്-12, കർണാടക-11 പോയൻറു വീതമാണ് ജനനനിരക്കിലെ സ്ത്രീ-പുരുഷ അനുപാതത്തിൽ കുറവ് നേരിട്ടതെന്ന് ‘ആരോഗ്യമുള്ള സംസ്ഥാനങ്ങൾ, അഭിവൃദ്ധിയുള്ള രാജ്യം’ എന്നു പേരിട്ട റിപ്പോർട്ടിൽ പറയുന്നു.
പഞ്ചാബിലാണ് ജനനനിരക്കിലെ സ്ത്രീ-പുരുഷ അനുപാതത്തിൽ ഏറ്റവും വർധന കണ്ടെത്തിയത്-19 പോയൻറ്. ഒമ്പത് പോയൻറുമായി ബിഹാർ രണ്ടാം സ്ഥാനത്തുണ്ട്. ജനനനിരക്കിലെ സ്ത്രീ-പുരുഷ അനുപാതം ലിംഗനിർണയത്തെത്തുടർന്നുള്ള ഗർഭഛിദ്രത്തിലൂടെ പെൺകുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നതിലെ തോത് മനസ്സിലാക്കാൻ സഹായിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.