സർവിസ് വോട്ടർമാരിൽ കുതിപ്പ്
text_fieldsന്യൂഡൽഹി: ഈ വർഷം ഫെബ്രുവരിക്കുശേഷം രാജ്യത്തെ സർവിസ് വോട്ടർമാരിൽ വൻവർധന. പ്ര തിരോധമന്ത്രാലയമാണ് സർവിസ് വോട്ടർമാരിൽ മുന്നിലെന്നും തെരഞ്ഞെടുപ്പ് കമീഷെ ൻറ കണക്കുകൾ വ്യക്തമാക്കുന്നു.
മേയ് ആറിന് ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിെൻറ അഞ്ചാംഘട്ടം പൂർത്തിയായപ്പോൾ 18 ലക്ഷം ജീവനക്കാരാണ് സർവിസ് വോട്ടർമാരായി രജിസ്റ്റർ ചെയ്തത്. 2019 ഫെബ്രുവരിയിൽ 16,62,993 സർവിസ് വോട്ടർമാരുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. 2014ൽ 13,27,627 സർവിസ് വോട്ടർമാരാണുണ്ടായിരുന്നത്.
തങ്ങളുടെ മണ്ഡലത്തിന് പുറത്ത് ജോലിെചയ്യുന്ന സായുധസേന, കേന്ദ്ര സായുധ പൊലീസ്, സംസ്ഥാന പൊലീസ് സേനാംഗങ്ങൾ എന്നിവർക്കാണ് സർവിസ് വോട്ടുചെയ്യാൻ അവസരം. വിദേശത്തെ ഇന്ത്യൻ എംബസികളിലും മറ്റും ജോലിചെയ്യുന്ന നയതന്ത്രപ്രതിനിധികളും ജീവനക്കാരും ഇതിൽ ഉൾപ്പെടും.
പ്രതിരോധ മന്ത്രാലയത്തിലെ 10,16,245 പേരാണ് സർവിസ് വോട്ടർമാർ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 7,82,595 പേരും വിദേശകാര്യ മന്ത്രാലയത്തിലെ 3,539 ജീവനക്കാരുമാണ് സർവിസ് വോട്ടർമാരായുള്ളതെന്ന് ഒടുവിലത്തെ കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.