രാജീവിനെതിരായ പരാമർശം: മോദിക്കെതിരെ മുൻ സേന മേധാവികൾ
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ െഎ.എൻ.എസ് വിരാട് സ്വകാര്യ ആവശ്യങ് ങൾക്കായി ഉപയോഗിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ അസംബന്ധമെന്ന് വിശേഷിപ്പിച്ച് മുൻ സേന ാ മേധാവികൾ. വിരാടിനെ രാജീവ് ഗാന്ധി സ്വകാര്യ ടാക്സിയായി ഉപയോഗിച്ചെന്ന, തെരഞ്ഞെടുപ്പ് റാലിയിലെ മോദിയുടെ പ രാമർശത്തെ ഖണ്ഡിച്ചുകൊണ്ട്, നാവികസേന മുൻ മേധാവി റിട്ട. അഡ്മിറൽ എൽ. രാംദാസും മുൻ കമാൻഡിങ് ഒാഫിസർമാരുമാണ് രം ഗത്തെത്തിയത്. കൂടാതെ, അക്കാലത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും മോദിയുടെ ആരോപണം നിഷേധിച്ചു. ഇതേത്തു ടർന്ന്, പ്രധാനമന്ത്രി സ്ഥിരം നുണയനാണെന്ന തിരിച്ചടിയുമായി കോൺഗ്രസും രംഗത്തുവന്നു.
രാജീവ് ഗാന്ധി സുഹൃ ത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം െഎ.എൻ.എസ് വിരാടിൽ അവധി ആഘോഷിച്ചുവെന്ന് അന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി ആരോപിച്ചത്. വിദേശികളും ഇതിൽ സംബന്ധിച്ചുവെന്നും ആരോപിച്ചു.
താൻ ദക്ഷിണ നാവിക കമാൻഡിെൻറ മേധാവിയായിരുന്ന കാലത്ത് നടന്ന സംഭവം സംബന്ധിച്ച് റിട്ട. അഡ്മിറൽ എൽ. രാംദാസ് തുറന്ന കത്തിലൂടെയാണ് നിഷേധക്കുറിപ്പ് ഇറക്കിയത്. ‘‘കൊച്ചി ആസ്ഥാനമായ ദക്ഷിണമേഖല നാവിക കമാൻഡിെൻറ തലവൻ എന്ന നിലയിൽ ഞാൻ െഎ.എൻ.എസ് വിരാടിൽ ഉണ്ടായിരുന്നു. മറ്റു നാലു കപ്പലുകളും വിരാടിനൊപ്പം ഉണ്ടായിരുന്നു. വിദേശികളോ പുറത്തുനിന്നുള്ളവരോ വിരാടിലോ ഒപ്പമുണ്ടായിരുന്ന കപ്പലിലോ ഉണ്ടായിരുന്നില്ല’’ -രാംദാസ് വിശദീകരിച്ചു.
അന്ന് വിരാടിനും അനുബന്ധ കപ്പലുകൾക്കും നേതൃത്വം നൽകിയിരുന്ന വൈസ് അഡ്മിറൽ വിനോദ് പസ്റിച്ച, അഡ്മിറൽ അരുൺ പ്രകാശ്, വൈസ് അഡ്മിറൽ മദൻജിത് സിങ് എന്നിവരുടെ പ്രതികരണം കൂടി ചേർത്താണ് തെൻറ വിശദീകരണമെന്നും രാദാസ് കൂട്ടിച്ചേർത്തു.
ദ്വീപ് വികസന അതോറിറ്റിയുടെ ദ്വിദിന യോഗത്തിനായാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയും പത്നിയും അന്ന് ദ്വീപിെലത്തിയിരുന്നതെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന വജാഹത്ത് ഹബീബുല്ല പറഞ്ഞു. ഇൗ പരിപാടിക്കുശേഷമാണ് രാജീവും പത്നിയും, ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്ന ബംഗാരത്തേക്ക് തിരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘‘അദ്ദേഹത്തിെൻറ ഒൗദ്യോഗിക പരിപാടിയും അവധി ആഘോഷവും തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഇത്തരം പരാമർശങ്ങൾ നടത്തുേമ്പാൾ പ്രധാനമന്ത്രി യഥാർഥ വിവരങ്ങൾ പരിശോധിക്കേണ്ടിയിരുന്നു’’ -ഹബീബുല്ല വ്യക്തമാക്കി.
അന്ന് വിരാടിെന നയിച്ചിരുന്ന റിട്ട. വൈസ് അഡ്മിറൽ വിനോദ് പസ്റിച്ചയും ആരോപണം തള്ളി. ‘‘തിരുവനന്തപുരത്തുനിന്ന് ലക്ഷദ്വീപിലേക്കുള്ള വിരാടിെൻറ യാത്രയിൽ രാജീവും ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്ന പരാമർശം കള്ളമാണ്. 1987ലെ ആ യാത്രയിൽ എല്ലാ പ്രോേട്ടാകോളും പാലിച്ചിരുന്നു. ലക്ഷദ്വീപിലെ ഒൗദ്യോഗിക പരിപാടിക്കായി തിരിച്ച പ്രധാനമന്ത്രിക്കൊപ്പം പത്നിയും മകനുമായിരുന്നു ഉണ്ടായിരുന്നത്. വിദേശികളോ മറ്റു അതിഥികളോ അന്ന് വിരാടിൽ ഉണ്ടായിരുന്നില്ല.’’ -അദ്ദേഹം വിശദീകരിച്ചു.
അതേസമയം, മറ്റൊരു നാവിക കമാൻഡർ വി.കെ. ജയ്റ്റ്ലി മോദിയുടെ ആരോപണം ശരിവെച്ചു. രാജീവും സോണിയയും വിരാടിനെ ബംഗാരത്ത് അവധിയാഘോഷിക്കാൻ ഉപയോഗിച്ചുവെന്നും താൻ ദൃക്സാക്ഷിയാണെന്നും ജയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.