Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൃതദേഹങ്ങൾ...

മൃതദേഹങ്ങൾ ടാർപോളിനിൽ പൊതിഞ്ഞ് കൂട്ടിയിട്ടു; മരണശേഷവും ക്രൂരം അവരുടെ മടക്കം

text_fields
bookmark_border
മൃതദേഹങ്ങൾ ടാർപോളിനിൽ പൊതിഞ്ഞ് കൂട്ടിയിട്ടു; മരണശേഷവും ക്രൂരം അവരുടെ മടക്കം
cancel
camera_alt???????????????????? ??????????? ???????????????????????? ??????????????? ???????? ??????????? ???????????????? ???????????? ????????????????????????????, ?????????????????????? ??????

ലഖ്നോ/പട്ന: മരണത്തോടെ ദുരിതത്തിന് അന്ത്യമാകുമെന്ന് കരുതിയിട്ടുണ്ടാകും ആ തൊഴിലാളികൾ. എന്നാൽ, മനുഷ്യത്വം മരവിപ്പിക്കുന്നതായിരുന്നു മരണശേഷവും അവരുടെ മടക്കം. വാഹനാപകടത്തിൽ  മരിച്ചവരുടെ മൃതദേഹങ്ങൾ തുറന്ന ട്രക്കിെൻറ മൂലയിൽ ടാർപോളിനിൽ പൊതിഞ്ഞ് കൂട്ടിയിട്ടു. ഒപ്പം, പരിക്കേറ്റവരെയും കയറ്റിയിരുത്തി. മരിച്ചവർക്കൊപ്പം മരണതുല്യമായ പലായനം.

ശനിയാഴ്ച രാവിലെ ഉത്തർപ്രദേശിലെ ഔരിയയിൽ അന്തർസംസ്ഥാന തൊഴിലാളികളുമായി യാത്ര ചെയ്ത രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് 26 പേരാണ് മരിച്ചത്. പരിക്കേറ്റവർ കയറിയ ട്രക്കിൽ തെന്ന മൃതദേഹങ്ങളും കയറ്റിയയക്കുകയായിരുന്നു. 

രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ട്രക്കുകളിൽ സ്വന്തം നാടായ ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോയവരാണ് അപകടത്തിൽപെട്ടത്. മരിച്ച 11 ഝാർഖണ്ഡ് സ്വദേശികളുടെയും 15 ബിഹാർ സ്വദേശികളുടെയും മൃതദേഹങ്ങൾ ഒൗരിയയിൽനിന്ന് മൂന്ന് ട്രക്കുകളിലായാണ് യു.പി അധികൃതർ കയറ്റിയയച്ചത്. 

മൃതദേഹങ്ങൾ ഝാർഖണ്ഡ് അതിർത്തിവരെ മാന്യമായി എത്തിച്ചുനൽകണമെന്ന് യു.പി, ബിഹാർ മുഖ്യമന്ത്രിമാരോട് ഝാർഖണ്ഡ് മുഖ്യമന്ത്രി േഹമന്ദ്  സോറൻ ആവശ്യപ്പെട്ടു. ഇതോടെ പ്രയാഗ്രാജ് ഹൈവേയിൽ ട്രക്കുകൾ തടയുകയും മൃതദേഹങ്ങൾ ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു. ഈ സമയമായപ്പോഴേക്കും മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newslockdown
News Summary - UP Sends Dead Bodies With Migrants In Open trucks, Jharkhand Furious
Next Story