ശേഖർ റെഡ്ഡിയുടെ 34 േകാടിയുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsചെന്നൈ: കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ഖനി ഉടമയും സർക്കാർ റോഡുകളുടെ കരാറുകാരനുമായ ശേഖർ റെഡ്ഡിയുടെയും കൂട്ടാളികളുടെയും 34 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ആദായ നികുതി വകുപ്പ് ചെന്നൈ സോണൽ ജോയൻറ് ഡയറക്ടർ കെ.എസ്.വി.വി. പ്രസാദാണ് സ്വത്ത് കണ്ടുകെട്ടി ഉത്തരവിറക്കിയത്.
നോട്ട് അസാധുവാക്കലിന് പിന്നാലെ ശേഖർ റെഡ്ഡിയുടെയും സഹോദരെൻറയും സഹായികളുടെയും വീടുകളിൽനിന്ന് കോടികളുടെ അനധികൃത പണം കണ്ടെത്തിയിരുന്നു. അസാധുേനാട്ടുകൾ മാറിയെടുത്ത സ്വർണബിസ്കറ്റുകളും പിടിച്ചെടുത്തിരുന്നു. വിവിധ വ്യക്തികളെ ഉപയോഗിച്ച് കമീഷൻ വ്യവസ്ഥയിൽ പണം മാറിയെടുത്തെന്നും കണക്കിൽപെടാത്ത സ്വത്തുണ്ടെന്നും ശേഖർ റെഡ്ഡി സമ്മതിച്ചിരുന്നു.
കള്ളപ്പണ ആരോപണത്തിൽ ആദായ നികുതി വകുപ്പിന് പുറമെ എൻേഫാഴ്സ്മെൻറ് ഡയറക്ടേററ്റ്, സി.ബി.െഎ, ഡൽഹി പൊലീസ് തുടങ്ങി നാല് ഏജൻസികൾ കേസെടുത്തിട്ടുണ്ട്. ശേഖർ റെഡ്ഡിയിൽനിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ചീഫ്സെക്രട്ടറി പി. രാമമോഹന റാവുവിെൻറ ഒാഫിസിലും വീടുകളിലും പരിശോധന നടത്തി പണം കണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
