Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ വിരുദ്ധ നാടകം:...

സി.എ.എ വിരുദ്ധ നാടകം: സ്കൂൾ മാനേജ്മെൻറിനെതിരെ രാജ്യദ്രോഹ കേസ്

text_fields
bookmark_border
സി.എ.എ വിരുദ്ധ നാടകം: സ്കൂൾ മാനേജ്മെൻറിനെതിരെ രാജ്യദ്രോഹ കേസ്
cancel
camera_alt????? ???????????? ???? ???? ????????? ????????????????????? ???????????? ???????? ??????? ?????????? (?????????: ?????? ????)

ബംഗളൂരു: റിപ്പബ്ലിക് ദിനാഘോഷത്തിെൻറ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർഥികൾ അവതരിപ്പിച്ച ന ാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കുന്ന പരാമർശങ്ങളുണ്ടെന്ന പരാതിയെ തുടർന്ന് സ്കൂൾ കുട്ടിക ളെ ചോദ്യം ചെയ്ത് കർണാടക പൊലീസ്. നാടകത്തിെൻറ വിഡിയോ സാമൂഹിക മാധ്യമത്തിൽ അപ്ലോഡ് ചെയ്ത സ്കൂൾ മാ നേജ്മെൻറിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു.

പൊതുപ്രവർത്തകനായ നിലേഷ് രക്ശ്യാൽ നൽകിയ പരാതിപ്ര കാരം കർണാടക ബിദറിലെ ഷഹീൻ എജുക്കേഷൻ ഇൻസ്റ്റിറ്റ്യുട്ടിനെതിരെയാണ് കേസെടുത്തത്. 124 എ (രാജ്യദ്രോഹം), 504 (സമാധാനാ ന്തരീക്ഷം തകർക്കൽ), 505^രണ്ട് (ശത്രുത പരത്തുന്ന പ്രസ്താവന നൽകൽ), 153 എ(വർഗീയ വിദ്വേഷം പ്രചരിപ്പിക്കൽ) തുടങ്ങിയ വകു പ്പുകൾ ചേർത്താണ് കേസ്.

ഞായറാഴ്ച അരങ്ങേറിയ നാടകത്തിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥികൾ പ്രധാനമന്ത്രിയെ കളിയാക്കി നാടകമവതരിപ്പിച്ചെന്നും സി.എ.എയും എൻ.ആർ.സിയും നടപ്പായാൽ ഒരു സമുദായം രാജ്യത്തുനിന്ന് പുറത്തുപോകേണ്ടി വരുമെന്ന് സന്ദേശം നൽകിയെന്ന പരാതിയിൽ ആരോപിച്ചു. ബിദർ സ്വദേശിയായ മുഹമ്മദ് യൂസുഫ് റഹിം എന്നയാളുടെ സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെട്ട വിഡിയോ സർക്കാറിെൻറ നയങ്ങളെ കുറിച്ചും തീരുമാനങ്ങളെ കുറിച്ചും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും പരാതിയിൽ പറയുന്നു. നാടകത്തിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ൈവറലായിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് എ.ബി.വി.പിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാർച്ച് നടത്തി.

മൂന്നു വിദ്യാർഥികളുടെ സംഭാഷണമടങ്ങുന്നതാണ് വിഡിയോ ദൃശ്യം. മുസ്ലിംകളോട് രാജ്യം വിട്ടുപോവാനാണ് സർക്കാർ പറയുന്നതെന്നാണ് ഒരു വിദ്യാർഥി പറയുന്നത്. പിതാവിെൻറയും മുത്തച്ഛെൻറയും രേഖകൾ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം രാജ്യം വിട്ടുപോകണമെന്നുമാണ് മോദി ആവശ്യപ്പെടുന്നതെന്ന് മറ്റൊരു കുട്ടി പറയുന്നു. ആരെങ്കിലും രേഖകൾ ചോദിച്ചുവന്നാൽ അവരെ ചെരിപ്പുെകാണ്ട് അടിച്ചോടിക്കൂ എന്നാണ് മൂന്നാമത്തെ കുട്ടിയുടെ പ്രതികരണം.

എന്നാൽ, നാടകം മാനേജ്മെൻറിെൻറ തീരുമാനമല്ലെന്നും ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകത്തിൽ മോശം പരാമർശങ്ങളുണ്ടായോയെന്ന് ഞങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പരാതിയെ ഗൗരവമായി കാണുന്നുണ്ടെന്നും സ്കൂളിലെ അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലെ മുഹമ്മദ് അസീം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ഡിസംബറിൽ ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകറിെൻറ നിയന്ത്രണത്തിലുള്ള ഉഡുപ്പിയിലെ ശ്രീരാമ വിദ്യാ കേന്ദ്ര സ്കൂളിൽ വിദ്യാർഥികൾ ബാബരി മസ്ജിദ് തകർക്കൽ പുനരാവിഷ്കരിച്ചിരുന്നു. പള്ളിയുടെ ചിത്രം തകർത്ത് പകരം ജയ് ശ്രീറാം വിളികളോടെ വിദ്യാർഥികൾ രാമക്ഷേത്രത്തിെൻറ ചിത്രം സ്ഥാപിക്കുകയായിരുന്നു. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ, പുതുച്ചേരി ഗവർണർ കിരൺ ബേദി, കർണാടക മന്ത്രിമാരായ എച്ച്. നാഗേഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കുട്ടികളുടെ ഇൗ പരിപാടി. സംഭവത്തിൽ പോപുലർ ഫ്രണ്ട് നേതാവായ അബൂബക്കർ സിദ്ദീഖിെൻറ പരാതിയിൽ സ്കൂൾ മാനേജ്മെൻറിലെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

പൗരത്വ ഭേദഗതി നിയമത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് കവിതയെഴുതിയ കർണാടക കൊപ്പാലിലെ കവി സിറാജ് ബിസറഹള്ളിക്കെതിരെ ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗംഗാവതി റൂറൽ പൊലീസ് കേെസടുത്തിരുന്നു. കൊപ്പാൽ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ആനെഗുണ്ടി ഉത്സവത്തിലായിരുന്നു ബിസറഹള്ളിയുടെ കവിത അവതരണം. പാർലെമൻറ് പാസാക്കിയ നിയമത്തെ സർക്കാർ പരിപാടിയിൽ വിമർശിച്ചുവെന്നായിരുന്നു പരാതി. തെൻറ എഴുത്തുജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് സിറാജ് ബിസറഹള്ളി പ്രതികരിച്ചു. കേസിൽ അന്വേഷണം നടക്കുകയാണെന്നും ആവശ്യമെങ്കിൽ കവിയെ അറസ്റ്റ് ചെയ്യുമെന്നും ഡി.എസ്.പി ബി.പി. ചന്ദ്രശേഖർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaCitizenship Amendment ActBidar school
News Summary - Seditious school play: Case filed against Karnataka school management for anti-CAA play, students questioned -India news
Next Story