Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാമൂഴം: മോദിയുടെ...

രണ്ടാമൂഴം: മോദിയുടെ മുൻഗണനകൾ എന്ത്?

text_fields
bookmark_border
modi-varanasi
cancel
camera_alt???????????????? ????? ?????????????????????????????????? ???????? ????????????????? ?????????? ???????? ???? ?????????????????? ????????????????? ????????? ???????????????

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രണ്ടാമൂഴം തുടങ്ങാനിരിക്കേ, ബി.ജെ. പി സർക്കാറിെൻറ അടുത്ത അഞ്ചു വർഷത്തെ പ്രധാന കാര്യപരിപാടികൾ എന്തായിരിക്കുമെന്ന ചർച്ചകൾ സജീവം. ഒന്നാംഘട്ടത്തിൽ സംഭവിച്ച പിഴവുകൾ കണക്കിലെടുത്ത് വികസന പ്രതിച് ഛായ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നാണ് പൊതുവെ വിലയിരുത്തൽ. അതേസമയം, പല കാരണങ്ങ ളാൽ നീട്ടിവെക്കേണ്ടി വന്ന സംഘ്പരിവാർ അജണ്ടകൾ കണിശതയോടെ നടപ്പാക്കാനുള്ള അവസ രമായി രണ്ടാമൂഴം പ്രയോജനപ്പെടുത്തും.

സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും സർക് കാറിന് വലിയ വെല്ലുവിളി ഉയർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയി പ്പ്. അതിനിടയിലും നികുതി പരിഷ്കരണവും കോർപറേറ്റ് സൗഹൃദ ഉദാരീകരണവും മുന്നോട ്ടു നീക്കും. കഴിഞ്ഞ തവണ ജി.എസ്.ടി സമ്പ്രദായം നടപ്പാക്കിയ ബി.ജെ.പി ഇക്കുറി പ്രത്യക്ഷ നികുതി ചട്ടം നടപ്പാക്കുമെന്നാണ് സൂചന. തിരുവനന്തപുരം അടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിെൻറ നിയന്ത്രണത്തിലേക്ക് വിട്ടുകൊടുക്കുന്നതടക്കം, സ്വകാര്യവത്കരണ-ഒാഹരി വിൽപന നടപടികൾ വേഗത്തിലാക്കും.

ഭരണഘടനാപരമായ പൊളിച്ചെഴുത്തുകൾക്കുണ്ടായിരുന്ന പരിമിതികൾ ദുർബലമായി മാറിയിട്ടുണ്ട്. അവസരോചിതം പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചാൽ പാർലമെൻറിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം ആവശ്യമായ ഭേദഗതികൾ നടത്താൻ സാധിക്കും. രാജ്യസഭയിൽ വ്യക്തമായ ഭൂരിപക്ഷം കിട്ടാൻ ഒരു വർഷത്തോളം കാത്തിരുന്നാൽ മതി. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളയൽ, രാമക്ഷേത്ര നിർമാണം തുടങ്ങിയ വിവാദ വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ ആവർത്തിച്ചിട്ടുള്ള ബി.ജെ.പിക്ക് ഇക്കുറി ഇത്തരം അജണ്ടകളിൽ സ്വന്തം അണികളെ തൃപ്തിപ്പെടുത്തിയേ തീരൂ.

ന്യൂനപക്ഷത്തെ ചേർത്തു നിർത്തണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ആഹ്വാനത്തിലെ സാരാംശത്തെക്കാൾ, ഇത്തരം അജണ്ടകളിലേക്കുള്ള ചുവടുവെപ്പുകൾക്ക് ബി.ജെ.പി മുൻതൂക്കം നൽകും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിർണായകമായ പൗരത്വ ബിൽ, മുത്തലാഖ് ബിൽ, സായുധസേനാ പ്രത്യേകാധികാര നിയമം, കശ്മീർ നയം തുടങ്ങിയവ ബി.ജെ.പിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി മുന്നോട്ടു നീങ്ങും. എന്നിരിക്കെതന്നെയാണ് പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ കഴിഞ്ഞ ദിവസം എൻ.ഡി.എ നേതാക്കളുടെയും എം.പിമാരുടെയും യോഗം നടന്നപ്പോൾ ഭരണഘടന തൊട്ടുവന്ദിച്ച ശേഷം നടത്തിയ പ്രസംഗത്തിൽ ന്യൂനപക്ഷങ്ങളെയും ഒപ്പം കൂട്ടി മുന്നോട്ടു പോകണമെന്ന ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.

ബി.ജെ.പിയുടെ സമീപനങ്ങൾ മാറുമെന്ന കാഴ്ചപ്പാടു വരെ ഇതിനെത്തുടർന്ന് പ്രകടിപ്പിക്കപ്പെട്ടു. ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുകയും വേട്ടയാടുകയും ചെയ്യുന്ന പ്രവണത കൂടുതൽ ശക്തിപ്പെടുമെന്ന് മോദിവിജയത്തെക്കുറിച്ച വാർത്തകളിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ പ്രതിച്ഛായ മാറ്റാനുള്ള ശ്രമം കൂടിയാണ് പാർലമെൻറ് മന്ദിരത്തിലെ യോഗത്തിൽ പ്രധാനമന്ത്രി നടത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മോദിയുടെ ആഹ്വാനം സ്റ്റേജ് നാടകമാക്കി മാറ്റി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വിേദ്വഷ ഗുണ്ടകൾ കളത്തിലിറങ്ങിയതും ശ്രദ്ധേയം. വിവിധ സ്ഥലങ്ങളിൽ മുസ്ലിംകൾക്കു നേരെ നടന്ന അതിക്രമം തെരഞ്ഞെടുപ്പു ഫലം സൃഷ്ടിച്ച ഉന്മാദത്തിെൻറ ആഴം വ്യക്തമാക്കി.

2014ൽ ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നതിനു പിന്നാലെ ഇത്തരത്തിൽ വിദ്വേഷ ഗുണ്ടകളുടെ ഉന്മാദ ആക്രമണങ്ങൾ പലേടത്തും അരങ്ങേറിയിരുന്നു. വ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംഭവങ്ങളെ പാർലമെൻറിൽ അപലപിക്കേണ്ടി വന്നു. എന്നാൽ, അസഹിഷ്ണുതയുടെ സംഭവങ്ങൾ പലപ്പോഴായി ആവർത്തിക്കപ്പെട്ടു. തെരഞ്ഞെടുപ്പു കാലത്തു കുറഞ്ഞ വിദ്വേഷ ഗുണ്ടകളുടെ അഴിഞ്ഞാട്ടം ഇപ്പോൾ വീണ്ടും മുറുകി.

മന്ത്രിസഭയുടെ ആദ്യയോഗം 31ന്

ന്യൂഡൽഹി: വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന മോദിമന്ത്രിസഭയുടെ ആദ്യയോഗം തൊട്ടു പിറ്റേന്ന് 31ന് ചേരുകയും പാർലമെൻറ് സമ്മേളന തീയതികൾ തീരുമാനിക്കുകയും ചെയ്തേക്കും. ചെറിയ പെരുന്നാൾ അവധികൾക്കു ശേഷം ജൂൺ ആറിന് തുടങ്ങി പത്തുദിവസത്തേക്ക് പാർലമെൻറ് സമ്മേളിക്കാനാണ് സാധ്യത.

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കറെ തെരഞ്ഞെടുക്കൽ എന്നിവ ആദ്യദിവസങ്ങളിൽ നടക്കും. ഇൗ സാമ്പത്തിക വർഷത്തെ ബാക്കിയുള്ള മാസങ്ങളിലേക്കുള്ള പൊതുബജറ്റ് അവതരിപ്പിക്കേണ്ടതും ഇൗ സമ്മേളനത്തിലാണ്. എന്നാൽ, രണ്ടാഴ്ചയിൽ കൂടുതൽ സമ്മേളനം ഉണ്ടാകാനിടയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiprime ministermalayalam newsBJPBJP
News Summary - second term as Prime minister; modi's consideration -india news
Next Story