Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്ക് ധരിക്കുന്നത്...

മാസ്ക് ധരിക്കുന്നത് നിർബന്ധം; ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും; മാർഗനിർദേശം പുറത്തിറക്കി

text_fields
bookmark_border
മാസ്ക് ധരിക്കുന്നത് നിർബന്ധം; ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും; മാർഗനിർദേശം പുറത്തിറക്കി
cancel

ന്യൂഡൽഹി: മേയ് മൂന്നു വരെ ലോക്ഡൗൺ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യ ാപനത്തിനു പിന്നാലെ, സുരക്ഷിത മേഖലകളിൽ തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളിൽ ഇളവുക ൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.
കാർഷികവൃത്തി പൂർണതോതിൽ അനുവദിക്കും. കൊയ്ത ്ത്, നടീൽ, കാർഷികയന്ത്രങ്ങളുടെ നീക്കം, വിത്ത്, വളം വിതരണം എന്നിവയാകാം. തേയില, കാപ്പി, റ ബർ തോട്ടങ്ങളിൽ പകുതി തൊഴിലാളികളുമായി പണി പുനരാരംഭിക്കാം. പാൽ, ക്ഷീരോൽപന്ന വിത രണം എന്നിവക്ക് തടസ്സമില്ല. ഗ്രാമീണ മേഖലയിൽ റോഡ്, കെട്ടിട നിർമാണങ്ങളാകാം. നഗരപ രിധിക്കു പുറത്ത്, ഗ്രാമീണ മേഖലയിലെ ചില വ്യവസായങ്ങൾക്കും നിയന്ത്രണങ്ങളോടെ പ്രവർ ത്തനാനുമതി. ഇ-കോമേഴ്സ്, വിവരസാങ്കേതികവിദ്യ മേഖല എന്നിവയിലും 20 മുതൽ പ്രവർത്തന ങ്ങൾ അനുവദിക്കും.

തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾക്ക് അനുമതി. ഇതിൽതന്നെ ജലസേചന, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ. ഗ്രാമീണ മേഖലയിലെ പൊതുസേവനകേന് ദ്രങ്ങൾ തുറക്കാം. അന്തർസംസ്ഥാന തൊഴിലാളികൾ അടക്കം ഗ്രാമീണ മേഖലയിൽ ദിവസക്കൂലിക്ക് തൊഴിൽ നൽകുന്ന പ്രവർത്തനങ്ങൾ അനുവദിക്കാം. അംഗൻവാടികളിൽനിന്ന് ഭക്ഷ്യസാധനങ്ങൾ 15 ദിവസത്തിലൊരിക്കൽ ഗുണഭോക്താക്കളുടെ വീട്ടിൽ എത്തിക്കും. അവശ്യസാധന, അവശ്യേതര ഇനങ്ങളുടെ അന്തർസംസ്ഥാന ചരക്കുനീക്കം അനുവദിക്കും. ദേശീയപാതയോര തട്ടുകടകൾ, ലോറി റിപ്പയറിങ് കടകൾ, സർക്കാർ പ്രവർത്തനങ്ങൾക്കുള്ള കാൾ സെൻററുകൾ തുറക്കും. ഔഷധ, മെഡിക്കൽ സാമഗ്രി നിർമാണ യൂനിറ്റുകൾക്ക് പ്രവർത്തിക്കാം. ഭക്ഷ്യസംസ്കരണം അടക്കം ഗ്രാമീണ മേഖലയിലെ വ്യവസായസ്ഥാപനങ്ങൾക്ക് തുറക്കാം.

കര, വായു, റെയിൽ പൊതുഗതാഗതത്തിന് വിലക്ക്. ടാക്സി, ഓട്ടോ അനുവദിക്കില്ല. ചികിത്സകൾക്കല്ലാതെ അന്തർജില്ല, അന്തർസംസ്ഥാന യാത്ര അനുവദിക്കില്ല. എ.ടി.എം, ബാങ്ക്, മൂലധന വിപണി, ഇൻഷുറൻസ് കമ്പനി, റിസർവ് ബാങ്ക് എന്നിവ വ്യവസായ മേഖലക്ക് ഊന്നൽ നൽകി പ്രവർത്തിക്കും. ആനുകൂല്യം അക്കൗണ്ടിലേക്കു നൽകുന്നത് പൂർത്തിയാക്കുന്നതുവരെ ബാങ്ക് ശാഖകൾക്ക് പതിവ് പ്രവർത്തനസമയം.
പ്രത്യേക സാമ്പത്തിക മേഖല, വ്യവസായ എസ്റ്റേറ്റ്, വ്യവസായ ടൗൺഷിപ് തുടങ്ങിയ സ്ഥലങ്ങളിൽ നിർമാണ, വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാം. ആളകലം പാലിക്കണം. കൽക്കരി, ധാതു, എണ്ണഖനനം അനുവദിക്കും.
എല്ലാ സുരക്ഷിതത്വ നടപടികളും പരിപാലിക്കുന്നുവെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം. ഹോട്ട്സ്പോട്ട് എന്ന കോവിഡ് തീവ്രബാധിത മേഖലകളിൽ ഇളവുകൾ ബാധകമല്ല. കോവിഡ് കേസുകൾ നിലവിലുള്ളതും പെരുകുന്നതുമായ സ്ഥലങ്ങളാണ് ഇവ.

അരുത്
പൊതുഗതാഗത വിലക്ക് തുടരും; ട്രെയിൻ, വിമാന, ബസ്, മെട്രോ, ടാക്സി, ഓട്ടോ സർവിസുകളില്ല
വിദ്യാലയങ്ങൾ, കോച്ചിങ് സെൻററുകൾ എന്നിവ
തുടർന്നും തുറക്കരുത്.
ഹോട്ടൽ, സിനിമാശാല, ഷോപ്പിങ് കോംപ്ലക്സ്
തുറക്കാൻ പാടില്ല.
സാമൂഹിക, രാഷ്ട്രീയ പരിപാടികൾ വേണ്ട. ആരാധനാലയങ്ങളിലും, മറ്റ് ഒത്തുചേരലുകളും പാടില്ല.
പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ ശിക്ഷ, പിഴ
മദ്യം, പുകയില, ഗുഡ്ക തുടങ്ങിയവക്ക് വിലക്ക്
നാലിൽ കൂടുതൽ ആളുകൾ ഒന്നിച്ചുനിൽക്കരുത്. മാസ്ക് നിർബന്ധം
മരണാനന്തര ചടങ്ങുകൾക്ക് 20ൽ കൂടുതൽ പേർ പങ്കെടുക്കരുത്.
അവശ്യേതര വ്യവസായ, വാണിജ്യ പ്രവർത്തനങ്ങൾ പാടില്ല.
അന്തർസംസ്ഥാന യാത്ര അനുവദിക്കില്ല.

ആവാം
റേഷൻ കടകൾ, അവശ്യസാധന ഷോപ്പുകൾ
ആശുപത്രി, നഴ്സിങ് ഹോം, ക്ലിനിക്, ടെലിമെഡിസിൻ സൗകര്യങ്ങൾ, മെഡിക്കൽ ഷോപ്പുകൾ, ലബോറട്ടറികൾ, വെറ്ററിനറി ആശുപത്രി
ഓൺലൈൻ അധ്യാപനം, വിദൂരപഠനം.
ചരക്കുവാഹന നീക്കം
ഇലക്ട്രീഷ്യൻ, പ്ലംബർ, കാർെപൻറർ ജോലികൾ
അടിയന്തരാവശ്യങ്ങൾക്കുള്ള സ്വകാര്യ വാഹനങ്ങൾ. ൈഡ്രവർക്കു പുറമെ പിൻസീറ്റിൽ ഒരു യാത്രക്കാരൻ മാത്രം. ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിൽ ഓടിക്കുന്നയാൾ മാത്രം.
പരിമിതശേഷിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രധാന ഓഫിസുകൾ, തദ്ദേശ സ്ഥാപനങ്ങൾ.
പാചകവാതക, ഇന്ധനനീക്കം; വിതരണം.
അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ
തപാൽ, കൊറിയർ സർവിസുകൾ
സ്വകാര്യ സെക്യൂരിറ്റി സേവനങ്ങൾ

ആളകലം; അച്ചടക്കം
പ്രവൃത്തിയിടങ്ങളിൽ പനിപരിശോധന ക്രമീകരണം വേണം.
ജോലിസ്ഥലത്ത് ഷിഫ്റ്റുകൾ തമ്മിൽ ഒരു മണിക്കൂർ ഇടവേള വേണം. ഈ സമയത്ത് ശുചീകരണം നടത്തണം.
കാൻറീനിലും ഗേറ്റിലും ടോയ്ലറ്റിലും ഭിത്തികളിലും മറ്റും അണുനശീകരണം നടത്തണം.
കമ്പനി വളപ്പിൽ കയറുന്ന വണ്ടികളിൽ അണുനാശിനിപ്രയോഗം നിർബന്ധം.
പുറത്തുനിന്നു വരുന്ന തൊഴിലാളികൾ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാതെ പ്രത്യേക ഗതാഗതക്രമീകരണം ഏർപ്പെടുത്തണം. ആളുകളെ കുത്തിനിറക്കരുത്.
തൊഴിലാളികൾക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധം
അകത്തേക്കും പുറത്തേക്കുമുള്ള വഴികളിൽ സാനിറ്റൈസർ, ഹാൻഡ്വാഷ് നിർബന്ധം.
ലിഫ്റ്റിൽ നാലു പേരിൽ കൂടുതൽ പാടില്ല.
65 കഴിഞ്ഞവരും അഞ്ചു വയസ്സിൽ താഴെയുള്ള മക്കളുള്ളവരും വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19lock downlock down restrictionsDirectives
News Summary - second stage lock down restrictions will continue Directives -india news
Next Story