Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാംഘട്ടം 68%

രണ്ടാംഘട്ടം 68%

text_fields
bookmark_border
second-phase-election
cancel

ലോക്സഭ തെരഞ്ഞെടുപ്പിെൻറ രണ്ടാംഘട്ടം പൂർത്തിയായി. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ തുച്ചേരിയിലെയും 95 ലോക്സഭ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 67.84 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമീഷണർ ഉമേഷ് സിൻഹ അറിയി ച്ചു. പലയിടത്തും വൻ സുരക്ഷാവലയത്തിലാണ് വോട്ടെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പ ് കമീഷെൻറ കണക്കുപ്രകാരം പശ്ചിമ ബംഗാളിലാണ് ഉയർന്ന പോളിങ്- 77.43 ശതമാനം. കുറവ് ജമ ്മു-കശ്മീരിൽ- 43.71 ശതമാനം. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെയും, ക്രമസമാധാനപ്രശ്‌നങ്ങളെ തുടര്‍ന്ന് ത്രിപുര ഈസ്റ്റിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെക്ക് ഏറെ നിർണായകമായ 18 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഒഡിഷ നിയമസഭയിലേക്കുള്ള വോട്ടെടുപ്പും വ്യാഴാഴ്ച നടന്നു. 1629 സ്ഥാനാര്‍ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടിയത്.

വിവിധ സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട ആക്രമണമുണ്ടായി. നിരവധി ബൂത്തുകളിൽനിന്ന് വോട്ടുയന്ത്രത്തിലെ തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഛത്തിസ്ഗഢിൽ നക്സലുകൾ ബോംബാക്രമണം നടത്തി. ബംഗാളിൽ വോട്ടെടുപ്പ് ദിവസം വിവിധ സ്ഥലങ്ങൾ സംഘർഷഭരിതമായി. പൊലീസ് ശക്തമായ നീക്കത്തിലൂടെയാണ് അക്രമികളെ തുരത്തിയത്. കല്ലേറ് നടത്തിയവർക്കുനേരെ പൊലീസ് വെടിവെച്ചു. സംസ്ഥാനത്തെ റായ്ഗഞ്ച് മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥി മുഹമ്മദ് സലീമിെൻറ വാഹനം ഇസ്ലാംപുരിൽ ആക്രമിച്ചു. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് സിറ്റിങ് എം.പിയായ മുഹമ്മദ് സലീം ആരോപിച്ചു.

സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ വോട്ടുയന്ത്രങ്ങളിൽ തകരാറുണ്ടായി. പശ്ചിമ ബംഗാളിലെ ചോപ്രയിൽ വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഒരു സംഘം ദേശീയപാത ഉപരോധിച്ചു. ഇവരെ പിരിച്ചുവിടാൻ പൊലീസ് ടിയർഗ്യാസ് പ്രയോഗിച്ചു. അക്രമികൾ കല്ലെറിഞ്ഞതോടെ പൊലീസ് വെടിവെക്കുകയായിരുന്നു. ഇവിടെ സംഘർഷാവസ്ഥ തുടരുകയാണ്. ഛത്തിസ്ഗഢിലെ രാജ്നന്ദ്ഗവോനിൽ മാവോവാദികൾ നടത്തിയ സ്ഫോടനത്തിൽ ആർക്കും പരിക്കില്ല.

ബംഗാളിലെ മിഡ്ദാപാര, ദിഗി കോളനി എന്നിവിടങ്ങളിലുള്ള ചിലരെയാണ് വോട്ടുചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് റിപ്പോർട്ടുണ്ട്. റായ്ഗഞ്ചിൽ അക്രമികളുടെ മർദനമേറ്റ മാധ്യമപ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിൽ തെരെഞ്ഞടുപ്പ് തടസ്സപ്പെടുത്തിയതിന് നിരവധി പരാതികൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമീഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അേതസമയം, ഡാർജീലിങ്, ജൽപായ്ഗുരി, റായ്ഗഞ്ച് മണ്ഡലങ്ങളിലെ നിരവധി ബൂത്തുകളിൽ വോട്ടുയന്ത്രം പ്രവർത്തിക്കാതിരുന്നതിനാൽ തെരഞ്ഞെടുപ്പ് നീണ്ടു. യന്ത്രം തകരാറിലായതിനാൽ റായ്ഗഞ്ചിലെ കോൺഗ്രസ് സ്ഥാനാർഥി ദീപദാസ് മുൻഷിക്കും തൃണമൂൽ സ്ഥാനാർഥി കനയ്യ ലാൽ അഗർവാളിനും സമയത്ത് വോട്ടുചെയ്യാനായില്ല.

മണിപ്പൂരിലെ കിഴക്കൻ ഇംഫാൽ ജില്ലയിൽ പോളിങ് ബൂത്ത് ആക്രമിച്ചവർ വോട്ടുയന്ത്രം നശിപ്പിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്കു വെടിവെച്ചു. രണ്ടു ബൂത്തുകളിലാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്. തമിഴ്നാട്ടിൽ വോട്ടുയന്ത്രങ്ങളുടെ പ്രവർത്തനം തകരാറിലായതുമൂലം വോെട്ടടുപ്പ് ഏറെനേരം തടസ്സപ്പെട്ടു. വിവിധയിടങ്ങളിൽ കള്ളവോട്ട് നടന്നതായും പരാതിയുണ്ട്. കന്യാകുമാരി ജില്ലയിൽ മാത്രം 48 ബൂത്തുകളിൽ വോട്ടുയന്ത്രങ്ങൾ പ്രവർത്തനരഹിതമായി. തമിഴ്നാട്ടിൽ പോളിങ് ഉദ്യോഗസ്ഥനും വോട്ടുചെയ്യാനെത്തിയ അഞ്ചുപേരും ബൂത്തുകളിൽ കുഴഞ്ഞുവീണ് മരിച്ചു. ഛത്തിസ്ഗഢിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്രയിൽ വോട്ടുയന്ത്രവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് കോൺഗ്രസ് 33 പരാതികൾ നൽകി. കർണാടകയിലെ 28ൽ 14 മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ബംഗളൂരു മേഖലയിലൊഴികെ മികച്ച പോളിങ് രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssecond phaseLok Sabha Electon 2019
News Summary - Second phase of elections-India news
Next Story