Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിൻഡൻബർഗ് കേസ്;...

ഹിൻഡൻബർഗ് കേസ്; റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസം ആവശ്യപ്പെട്ട് സെബി സുപ്രീം കോടതിയിൽ

text_fields
bookmark_border
ഹിൻഡൻബർഗ് കേസ്; റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസം ആവശ്യപ്പെട്ട് സെബി സുപ്രീം കോടതിയിൽ
cancel


ന്യൂ ഡൽഹി: ഹിൻഡൻബർഗ് കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് സെബി സുപ്രീം കോടതിയിൽ.

അന്വേഷണത്തിൽ പുരോഗമനമുണ്ടെന്നും എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ 15 ദിവസം കൂടി വേണമെന്നുമാണ് സെബി സുപ്രീം കോടതിയെ അറിയിച്ചത്.

കഴിഞ്ഞ മാർച്ച് 2നാണ് അദാനിഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെക്കുറിച്ച് രണ്ടു മാസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി സെബിയെ ചുമതലപ്പെടുത്തിയത്. എന്നാൽ സെബിയുടെ അന്വേഷണ റിപ്പോർട്ട് സമയ പരിധി ഏപ്രിൽ 29ന് അവസാനിക്കുന്നതിന് ക്രോസ്-ബോർഡർ അധികാരപരിധിയിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി, റെഗുലേറ്റർ ആറ് മാസം കൂടി ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സെബിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആറ് മാസത്തിന് പകരം മൂന്ന് മാസത്തെ സമയമാണ് നൽകിയിരുന്നത്.

ഓഗസ്റ്റ് 29നാണ് അടുത്ത വാദം. നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ നിയന്ത്രണ സംവിധാനം പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധരുടെ സമിതിയുടെ റിപ്പോർട്ട്, ഇതിനകം സമർപ്പിച്ച റിപ്പോർട്ട് തുടങ്ങിയ വസ്തുതകൾ ഈ വിഷയത്തിൽ ഉൾപ്പെട്ട കക്ഷികളോടും അവരുടെ അഭിഭാഷകരോടും പങ്കിടുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഴിഞ്ഞ ഹിയറിംഗിൽ പറഞ്ഞിരുന്നു.

നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ നിയന്ത്രണ സംവിധാനം പരിശോധിച്ച സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സംഘത്തിലെ അംഗങ്ങൾ,വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എഎം സപ്രെ, വിരമിച്ച ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജെ പി ദേവധർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ഒ പി ഭട്ട്, ഐസിഐസിഐ ബാങ്ക് മുൻ മേധാവി കെ വി കാമത്ത്, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, എന്നിവരെയായിരുന്നു.

എന്നാൽ സെക്യൂരിറ്റീസ് ആൻഡ് റെഗുലേറ്ററി വിദഗ്ധൻ സോമശേഖർ സുന്ദരേശൻ മേയിൽ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ, അദാനി ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് വിലയിൽ കൃത്രിമം നടന്നിട്ടില്ലെന്നും റീട്ടെയിൽ നിക്ഷേപകരെ ആശ്വസിപ്പിക്കാൻ ആവശ്യമായ നടപടികൾ കമ്പനി സ്വീകരിച്ചിട്ടുണ്ടെന്നും സമിതി വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പ് സ്വീകരിച്ച ലഘൂകരണ നടപടികൾ സ്റ്റോക്കിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോൾ സ്റ്റോക്കുകൾ സുസ്ഥിരമാണെന്നും പാനൽ പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ ഓഹരികളിലെ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) സെബിയുടെ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് കമ്മിറ്റി അറിയിച്ചു.

എന്നാൽ ഹിൻഡൻബർഗ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് നിഷേധിച്ചു, ഇന്ത്യയ്ക്കും അതിന്റെ സ്ഥാപനങ്ങൾക്കും വളർച്ചാ കഥയ്ക്കും നേരെയുള്ള "കണക്കെടുത്ത ആക്രമണം" എന്ന് വിശേഷിപ്പിച്ചു.

"ഇത് കേവലം ഏതെങ്കിലും പ്രത്യേക കമ്പനിക്ക് നേരെയുള്ള അനാവശ്യമായ ആക്രമണമല്ല, മറിച്ച് ഇന്ത്യ, ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, ഇന്ത്യയുടെ വളർച്ചയുടെ കഥ, അഭിലാഷം എന്നിവയ്‌ക്കെതിരായ കണക്കുകൂട്ടൽ ആക്രമണമാണ്," ജനുവരിയിൽ അദാനി ഗ്രൂപ്പ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adani groupsebiHindenburg report
News Summary - sebi seeks15 more days to submit report in hindenburg case
Next Story