Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരജൗരിയിൽ സുരക്ഷാസേന...

രജൗരിയിൽ സുരക്ഷാസേന പിന്നോട്ടില്ല; ഭീകരർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും ഊർജിതം

text_fields
bookmark_border
Rajouri attack
cancel

രജൗരി: ഭീകരരുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെ ജമ്മു കശ്മീരിലെ രജൗരിയിൽ അതിർത്തി രക്ഷാസേന നടത്തുന്ന തിരച്ചിൽ രണ്ടാം ദിവസവും ഊർജിതം. ഇന്നലെ രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിരുന്നു.

കശ്മീലെ രജൗരിയിലും ബാരാമുല്ലയിലുമാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. രജൗരിയിലെ കാൻഡി വന മേഖലയിലും ബാരാമുല്ലയിലെ കർഹാമ കുൻസർ മേഖലയിലുമായിരുന്നു ഏറ്റുമുട്ടൽ. സംഭവസ്ഥലത്ത് നിന്ന് എ.കെ 56 തോക്കും വെടിയുണ്ടകളും ഗ്രനേഡും വെടിമരുന്നും കണ്ടെത്തി.

അതേസമയം, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ജമ്മു കശ്മീർ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജമ്മുവിലെത്തുന്ന പ്രതിരോധ മന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. കരസേന മേധാവി ജനറൽ മനോജ് പാണ്ഡേ രജൗരി സന്ദർശനം നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terroristRajouri attack
News Summary - Search operation to track down terrorists underway in Kandi area of Rajouri
Next Story