Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
migrant-labours.jpg
cancel

ന്യൂഡൽഹി: ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നത് തടയാൻ ജില്ല, സംസ്ഥാന അതിർത്തികളിൽ വിലക്ക് ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശം. നഗ രങ്ങളിൽനിന്നു ദേശീയപാതകൾ വഴിയുമുള്ള ആളൊഴുക്ക് തടയണം. ഇതിന് ജില്ല, സംസ്ഥാന അതിർത്തികൾ ഫലപ്രദമായി തടയണം. ചരക്കുനീക്കം മാത്രമേ അനുവദിക്കാവൂ.

നിയമാനുസൃ തം ജില്ല കലക്ടർമാർ, പൊലീസ് സുപ്രണ്ടുമാർ എന്നിവർക്ക് ഇക്കാര്യത്തിൽ നേരിട്ട് ഉ ത്തരവാദിത്തം ഉണ്ടായിരിക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പുവരുത്തണമെന്നും തൊഴിലാളികളോടും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളോടും വാടക വീടുകള്‍ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന വീട്ടുടമസ്ഥര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

പലായനം തുടങ്ങിയവർക്ക് അവര്‍ ഇപ്പോഴുള്ളതിെൻറ സമീപത്തുതന്നെ അതത് സംസ്ഥാനങ്ങള്‍ താമസസൗകര്യങ്ങള്‍ ഒരുക്കണം. ഇവര്‍ക്ക് വൈദ്യപരിശോധനകള്‍ക്കുശേഷം 14 ദിവസത്തെ നീരീക്ഷണം ഏര്‍പ്പെടുത്തണം. വ്യവസായശാലകള്‍, കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ലോക്ഡൗണ്‍ കാലത്ത് അടച്ചിട്ടിരിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭ്യമാക്കണം. വാടകവീടുകളില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവരോട് വീട്ടുടമസ്ഥര്‍ അടുത്ത ഒരു മാസക്കാലത്തേക്ക് വാടക ആവശ്യപ്പെടാന്‍ പാടില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സൗകര്യം ഒരുക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്നു തുക ചെലവഴിക്കാമെന്നും കേന്ദ്രം നിർദേശിച്ചു.

കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല എന്നിവർ ഞായറാഴ്ച വിഡിയോ കോൺഫറൻസിലൂടെയാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയത്.

ലോക്ഡൗണിനെ തുടർന്ന് ഡൽഹി ഉൾപ്പെടെ പലയിടങ്ങളിലും അസംഘടിത മേഖലയിലെ തൊഴിലാളികളോട് വീട് ഒഴിയാൻ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് ഡൽഹിയിൽനിന്നും വൻതോതിൽ പലായനം ഉണ്ടായത്.

മുന്നൊരുക്കമില്ലാതെയാണ് കേന്ദ്രം ലോക്ഡൗൺ പ്രഖ്യാപിച്ചതെന്ന വിമർശനം ശക്തമാകുന്നതിനിടയിലാണ് തൊഴിലാളികൾക്ക് അനുകൂല നടപടി സീകരിക്കണമെന്ന നിർദേശവുമായി കേന്ദ്രം മുന്നോട്ടുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsmigrant labourslockdownBorder Sealing
News Summary - Seal Border To Stop Migrants, Ensure Lockdown: Centre's Message To States -india news
Next Story