Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ ദലിത്...

തമിഴ്നാട്ടിൽ ദലിത് ജീവനക്കാരി സ്കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് എതിർപ്പ് 

text_fields
bookmark_border
discrimination
cancel

ചെന്നൈ: തിരുപ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിൽ ദലിത് ജീവനക്കാരി ഉച്ചഭക്ഷണം പാകം ചെയ്യുന്നതിൽ മേൽജാതിക്കാരുടെ പ്രതിഷേധം. സംഭവവുമായി ബന്ധെപ്പട്ട് മേഖലയിലെ സവർണ വിഭാഗമായ കൗണ്ടർ സമുദായത്തിലെ 75 േപർക്കെതിരെ പട്ടികജാതി/വർഗ പീഡന നിരോധിത നിയമപ്രകാരം സേവൂർ പൊലീസ് കേസെടുത്തു. തിരുപ്പൂർ ഒാച്ചംപാളയം ആദിദ്രാവിഡർ  കോളനി ൈപ്രമറി സ്കൂളിൽ പാചകജോലി ചെയ്യുന്ന 42കാരിയായ പി. പാപ്പാളിനെതിരെയാണ് പ്രതിഷേധം.

പാപ്പാളിനെ ഇൗയിടെ അവിനാശി താലൂക്കിലെ തിരുമലൈ കൗണ്ടംപാളയം ൈപ്രമറി സ്കൂളിലേക്ക് പൊതുസ്ഥലമാറ്റം ലഭിച്ചിരുന്നു. പ്രദേശത്തെ മേൽജാതിക്കാരുടെ എതിർപ്പിനെ തുടർന്ന് പാപ്പാളിനെ തൊട്ടടുത്ത ഹൈസ്കൂളിലേക്ക് മാറ്റി അവിനാശി ബി.ഡി.ഒ വി. മീനാക്ഷി ഉത്തരവിട്ടു. ഇതനുസരിച്ച് ജൂലൈ 17ന് ജോലിയിൽ ചേർന്നു. എന്നാലിവിടെയും കൗണ്ടർ സമുദായംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. കീഴ്ജാതിയിൽപ്പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം തങ്ങളുടെ കുട്ടികളെക്കൊണ്ട് കഴിപ്പിക്കുന്നതിന് ബുദ്ധിമുട്ടുെണ്ടന്നായിരുന്നു ഇവർ പരാതിപ്പെട്ടത്. 

കുട്ടികളെ സ്കൂളിലേക്ക് അയക്കാതെയും സ്കൂൾ ഗേറ്റിന് പൂട്ടിട്ടും സമരം അരങ്ങേറി. ഇതേ തുടർന്ന്  പാപ്പാളെ ഒാച്ചംപാളയത്തെ സ്കൂളിലേക്കുതന്നെ തിരിച്ചയച്ച് ബി.ഡി.ഒ ഉത്തരവിറക്കി. ഇതോടെ ഡി.എം.കെ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളും ദലിത് സംഘടനകളും സംയുക്തമായി റോഡുതടയൽ സമരരംഗത്തിറങ്ങി. പാപ്പാളിനെ ജോലി ചെയ്യാൻ അനുവദിക്കാത്തവർക്കെതിരെ നടപടി വേണമെന്നും തിരുമൈല കൗണ്ടംപാളയം ഹൈസ്കൂളിൽ നിലനിർത്തണമെന്നുമായിരുന്നു ആവശ്യം.

സംഭവം ഒച്ചപ്പാടായതോടെ തിരുപ്പൂർ സബ്കലക്ടർ ശ്രാവണകുമാർ ഉദ്യോഗസ്ഥതല യോഗം വിളിച്ചുകൂട്ടി.  ഒാച്ചംപാളയത്തേക്കുള്ള ബി.ഡി.ഒയുടെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കാനും പാപ്പാൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. സവർണ പ്രതിഷേധക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിനും നിർദേശം നൽകി. അതിനിടെ സംഭവമായി ബന്ധെപ്പട്ട് ദേശീയ പട്ടികജാതി കമിഷൻ തിരുപ്പൂർ ജില്ല കലക്ടർക്ക് നോട്ടീസ് അയച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSchool FoodDalit Cook
News Summary - School Food Dalit Cook -Kerala News
Next Story