Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയച്ചതിനെതിരെ ബിൽകീസ് ബാനു നൽകിയ ഹരജി സുപ്രീംകോടതി 13ന് പരിഗണിക്കും

text_fields
bookmark_border
Bilkis Bano
cancel

അഹ്മദാബാദ്: ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ശിക്ഷ പൂർത്തിയാകുന്നതിന് മു​മ്പ് ഗുജറാത്ത് സർക്കാർ വിട്ടയച്ചതിനെതിരെ ബിൽകീസ് ബാനു നൽകിയ ഹരജി സുപ്രീംകോടതി ഈ മാസം 13ന് പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് റോസ്തഗി, ബോല ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ബിൽകീസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ ​മോചിപ്പിച്ചതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജികളും ഇതേ ബെഞ്ചിന്റെ പരിഗണനയിലാണ്.

ഇക്കഴിഞ്ഞ ആഗസ്റ്റിൽ പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. നവംബർ 30നാണ് നടപടി ചോദ്യം ചെയ്ത് ബിൽക്കീസ് ബാനു സുപ്രീംകോടതിയിൽ ഹരജി നൽകിയത്. 2002ലെ ഗുജറാത്ത് കലാപത്തിലാണ് ബിൽകീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ അവരുടെ മകളടക്കം കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തത്. കേസിൽ 2008ലാണ് 11 പ്രതികളെ ശിക്ഷിച്ചത്.

പ്രതികളു​ടെ സ്വഭാവം പരിഗണിച്ചാണ് മോചിപ്പിച്ചതെന്നാണ് ഗുജറാത്ത് സർക്കാരിന്റെ വാദം. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് പ്രതികളെ മോചിപ്പിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ കോൺ​ഗ്രസ് നേതാക്കളും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ രംഗത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SC set to hear Bilkis Bano plea on release of rape convicts on Dec 13
Next Story