സഞ്ജീവ് ഭട്ടിെൻറ ഭാര്യയുടെ ആരോപണം; ഗുജറാത്ത് സർക്കാർ മറുപടി നൽകണം -സുപ്രീം കോടതി
text_fieldsന്യൂഡൽഹി: മുൻ ഗുജറാത്ത് പൊലീസ് ഒാഫീസർ സഞ്ജീവ് ഭട്ടിെൻറ ഭാര്യ ശ്വേത ഭട്ട് നൽകിയ ഹരജിയിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാറിനോട് വിശദീകരണം തേടി. സഞ്ജീവ് ഭട്ടിനെ സുപ്രീം കോടതിയെ സമീപിക്കുന്നതിന് തടസ്സം നിൽക്കുന്നുവെന്ന് ആരോപിച്ചാണ് ശ്വേത ഭട്ട് കോടതിയെ സമീപിച്ചത്.
ശ്വേത ഹരജിയിൽആരോപിച്ച കാര്യങ്ങൾ സത്യമാണെങ്കിൽ അത് ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. സാധാരണയായി പ്രതിയാണ് കോടതിയിൽ എത്തുക. എന്നാൽ ഇൗ കേസിൽ പ്രതിയുടെ ഭാര്യ കോടതിയിൽ എത്തിയിരിക്കുകയാണ്. ഒരു പൗരൻ ഗുരുതര ആരോപണം ഉന്നയിക്കുകയാണെങ്കിൽ സർക്കാർ അതിനു മറുപടി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
അതേസമയം, കേസിൽ വെള്ളിയാഴ്ച മറുപടി നൽകുമെന്ന് ഗുജറാത്ത് സർക്കാറിനെ പ്രതിനിധീകരിച്ച് ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി കോടതിയെ അറിയിച്ചു. ഒക്ടോബർ നാലിനാണ് കേസിലെ അടുത്ത വാദം കേൾക്കൽ.
നരേന്ദ്രമോദി സർക്കാറിനെ നിശിതമായി വിമർശിച്ച് രംഗത്ത് വന്നിരുന്ന സഞ്ജീവ് ഭട്ടിനെ 22 വർഷം മുമ്പത്തെ ഒരു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റള ചെയ്തത്. അനധികൃതമായി അവധിയെടുത്തെന്ന കുറ്റം ചുമത്തി 2015ൽ സഞ്ജീവ് ഭട്ടിനെ സർവീസിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.