കാവേരി: കരട് പദ്ധതി നിർത്തിവെക്കണമെന്ന കർണാടകയുടെ ആവശ്യം തള്ളി
text_fieldsന്യൂഡൽഹി: സംസ്ഥാനത്ത് പുതിയ സർക്കാർ നിലവിൽവരാത്ത സാഹചര്യത്തിൽ, കാവേരി നദിജലം പങ്കുവെക്കുന്നതു സംബന്ധിച്ച കരട് രേഖക്ക് അന്തിമ രൂപം നൽകുന്നത് തൽകാലം നിർത്തിവെക്കണമെന്ന കർണാടകയുടെ ആവശ്യം സുപ്രീംകോടതി തള്ളി.
അതേസമയം, കരട് പദ്ധതി വ്യവസ്ഥകൾ പരിഷ്കരിക്കാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകി. തമിഴ്നാട്, കർണാടക, കേരള, പോണ്ടിച്ചേരി സംസ്ഥാനങ്ങൾക്ക് കാവേരി ജലം വിതരണം ചെയ്യുന്നത് സംബന്ധിച്ച് അതാത് സമയം കേന്ദ്രം നിർദേശം നൽകണമെന്ന് കരട് രേഖയിൽ പറയുന്നുണ്ട്. വ്യവസ്ഥകൾ പരിഷ്കരിച്ച് അംഗീകാരത്തിനായി വ്യാഴാഴ്ച കോടതിയിൽ സമർപ്പിക്കണമെന്ന ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര , അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിനോട് ആവശ്യപ്പെട്ടു.
ജൂെലെ ആദ്യ ആഴ്ചവരെ നടപടി നിർത്തിവെക്കണമെന്ന ആവശ്യമാണ് കർണാടകക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ഉന്നയിച്ചത്. കർണാടക മന്ത്രി സഭയുടെ നിർദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് കർണാടകയുടെ ആവശ്യം നിരസിക്കുകയായിരുന്നു. കാവേരി ജലം വീതംവെക്കുന്നതിന് ഫെബ്രുവരി 16ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അടിസ്ഥാനമാക്കിയാണ് കേന്ദ്രം കരട് തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.