Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് വ്യാപനവുമായി...

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി; കേന്ദ്ര സർക്കാറിന് നോട്ടീസയച്ചു

text_fields
bookmark_border
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി; കേന്ദ്ര സർക്കാറിന് നോട്ടീസയച്ചു
cancel

ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിൽ അടക്കം കോവിഡ് രോഗികൾ ജീവവായുവിന് പിടയുന്ന സ്ഥിതിയോളം കാര്യങ്ങൾ എത്തിയതിനു പിന്നാലെ സുപ്രീംകോടതിയുടെയും ഹൈകോടതികളുടെയും ശക്തമായ ഇടപെടൽ. ആലസ്യം വെടിഞ്ഞ് ഉണരാൻ നിർബന്ധിതരായി കേന്ദ്രസർക്കാർ.

ഓക്സിജൻ ക്ഷാമം അടക്കം നിലവിലെ ദുഃസ്ഥിതി മുൻനിർത്തി സ്വമേധയാ കേസെടുത്തുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടത്. കോവിഡ് രണ്ടാം തരംഗപ്പടർച്ച ദേശീയതല അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും നിയന്ത്രണത്തിന് സർക്കാർ ദേശീയ പദ്ധതി ഉണ്ടാക്കണമെന്നും കോടതി വ്യക്തമാക്കി. ഓക്സിജൻ, കോവിഡ് പ്രതിരോധം, വാക്സിൻ എന്നീ വിഷയങ്ങളിൽ സർക്കാറിന് വ്യക്തമായ കർമപദ്ധതി വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയം വെള്ളിയാഴ്ചേത്തക്ക് വിശദമായ പരിഗണനക്ക് വെച്ചു. കേന്ദ്രം വിശദാംശങ്ങൾ അറിയിക്കണം.

ഡൽഹി, മുംബൈ, അലഹബാദ് തുടങ്ങി വിവിധ ഹൈകോടതികൾ ഭരണപ്പിഴവുകൾ രൂക്ഷമായി വിമർശിച്ച് ഇടപെടൽ നടത്തിയിട്ടുണ്ട്. ഹൈകോടതികളുടെ ശക്തമായ ഇടപെടലിനു പിന്നാലെയാണ് സുപ്രീംകോടതി ഇടപെടൽ ഉണ്ടായത്. കോടതി വിമർശനങ്ങൾക്ക് പിന്നാലെ, ഓക്സിജൻ വിതരണ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. വ്യവസായ ആവശ്യങ്ങൾക്ക് ഓക്സിജൻ നൽകുന്നത് തൽക്കാലം നിരോധിച്ചു.

പശ്ചിമ ബംഗാളിലേക്കുള്ള തെരഞ്ഞെടുപ്പു യാത്ര റദ്ദാക്കി കോവിഡ് സാഹചര്യങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രത്യേക യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയവരും ബംഗാൾ പ്രചാരണം റദ്ദാക്കി. അതിനിടെ, ഡൽഹിക്ക് പൂർണതോതിൽ ഓക്സിജൻ നൽകാനും, ഓക്സിജൻ ടാങ്കറുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും കേന്ദ്രസർക്കാറിന് ഹൈകോടതി നിർദേശം നൽകി.

കോവിഡ് കേസുകൾ സുപ്രീംകോടതിയിലേക്ക്: വിമർശിച്ച് നിയമലോകം

വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കോവിഡ് സംബന്ധമായ എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്. എന്നാൽ, സുപ്രീംകോടതി ഇടപെടലിന് നിയമലോകത്തുനിന്ന് വ്യാപക വിമർശനം. ഡൽഹി, ബോംബെ, മധ്യപ്രദേശ്, അലഹബാദ്, കൊൽക്കത്ത, സിക്കിം ഹൈേകാടതികൾ ഓക്സിജൻ ക്ഷാമത്തിലും മറ്റും കേന്ദ്രസർക്കാറിനെ വിമർശിച്ച് ശക്തമായ ഇടപെടൽ നടത്തുന്നതിനിടയിലാണ് സുപ്രീംകോടതി വിഷയത്തിൽ സ്വമേധയാ കേെസടുത്തത്.

ഹൈകോടതികൾ അവരുടെ അധികാരപരിധി ഉത്തമ താൽപര്യം മുൻനിർത്തി ഉപയോഗിക്കുകയാണ് ചെയ്തത്. അതിനെ അഭിനന്ദിക്കുന്നു. എന്നാൽ, ഇത് ആശയക്കുഴപ്പത്തിനും ഇരട്ടിപ്പണിക്കും ഇടയാക്കുന്നുണ്ട് -ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourtCovid 19
News Summary - SC issues notice to Centre on supply of oxygen, essential drugs
Next Story