ബജറ്റ് മാറ്റണെമന്ന ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല
text_fieldsന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേന്ദ്ര ബജറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി കോടതി പരിഗണിച്ചില്ല.
ഫെബ്രുവരി ഒന്നാം തിയതിയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 4നാണ് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ബജറ്റിൽ സർക്കാർ ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തുമെന്നും അത് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ബജറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പിെൻറ അവസാനഘട്ടമായ മാർച്ച് എട്ടിന് ശേഷം ബജറ്റ് അവതരിപ്പിച്ചാൽ മതിയെന്ന നിലപാടിലാണ് പ്രതിപക്ഷം.
ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല. എന്നാൽ ബജറ്റ് മാർച്ച് എട്ടിന് ശേഷം അവതരിപ്പിച്ചാൽ മതി. അതുവരെയും മറ്റ് സഭാനടപടികൾ നടത്താവുന്നതാണെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ ഇൗ വിഷയത്തിൽ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നും തങ്ങളുടെ പരാതികൾ കേൾക്കുകയാണ് ചെയ്തതെന്നും ഗുലാം നബി കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.