Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്.സി-എസ്.ടി നിയമം:...

എസ്.സി-എസ്.ടി നിയമം: ഭേദഗതിയിൽ മറുപടി നൽകാൻ കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം

text_fields
bookmark_border
എസ്.സി-എസ്.ടി നിയമം: ഭേദഗതിയിൽ മറുപടി നൽകാൻ കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം
cancel

ന്യൂഡൽഹി: പട്ടികജാതി-പട്ടികവർഗ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജികളിൽ ഇൗമാസം 26നകം മറുപടി നൽകാൻ സുപ്രീം കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ നവംബറിൽ അന്തിമ വാദം കേൾക്കുെമന്നും ഇതുസംബന്ധിച്ചു സമർപ്പിക്കപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മറുപടിക്ക് സമയം ആവശ്യപ്പെട്ടപ്പോഴാണ് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ നിർദേശിച്ചത്. നവംബർ 20ന് അടുത്ത വാദം കേൾക്കും.

പട്ടികജാതി-പട്ടികവർഗ നിയമം അനുസരിച്ചുള്ള അറസ്റ്റുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കഴിഞ്ഞ മാർച്ചിൽ പുറത്തിറക്കിയ ഉത്തരവിലെ മാർഗനിർദേശങ്ങളെ മറി കടക്കുന്ന ഭേദഗതികളാണ് ആഗസ്റ്റ് ഒമ്പതിന് പാർലമെൻറ് പാസാക്കിയത്. ഇതേ തുടർന്ന്, പ്രസ്തുത ഭേദഗതി സർക്കാറിെൻറ അധികാരപരിധിക്കു പുറത്തുള്ളതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹരജികൾ സുപ്രീം കോടതി മുമ്പാകെ എത്തി. ഇവ പരിഗണിച്ച കോടതി, ഭേദഗതികൾ ഇപ്പോൾ സ്റ്റേ ചെയ്യുന്നില്ലെന്നും എന്നാൽ ആറാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു.

എസ്.സി-എസ്.ടി നിയമം അനുസരിച്ചുള്ള കേസുകളിൽ സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുേമ്പാൾ നിശ്ചിത അധികാരികളുടെ മുൻകൂർ അനുമതി വേണമെന്നതടക്കമുള്ള നിർദേശങ്ങളായിരുന്നു സുപ്രീംകോടതി ഉത്തരവിലുണ്ടായിരുന്നത്. എന്നാൽ, ഇൗ നിർദേശങ്ങൾ ഉൾപ്പെടെ മറികടക്കുന്നതാണ് ഭേദഗതി. അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന വിധമുള്ള ഭേദഗതിക്ക് അതിനാൽ സ്റ്റേ വേണമെന്നും ആവശ്യപ്പെട്ടാണ് ഹരജികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSC/ST Actsupreme court
News Summary - SC asks Centre to reply by Oct 26 on pleas against amendments in SC/ST Act -india news
Next Story