ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ പാർട്ടി വിട്ടു
text_fieldsന്യുഡൽഹി: ദലിത് അവഗണനയിൽ പ്രതിഷേധിച്ച് ഉത്തർ പ്രദേശിലെ ബഹ്റെച്ചിൽ നിന്നുള്ള ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂെല പാർട്ടി വിട്ടു. ബി.ജെ.പി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. ബി.ആർ. അംബേദ്കറുടെ ചരമവാർഷികത്തിൽ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് താൻ രാജി വെക്കുകയാണെന്നും ഇന്നു മുതൽ ബി.ജെ.പിക്കു വേണ്ടി താൻ ഒന്നും ചെയ്യാനില്ലെന്നും അവർ പറഞ്ഞു.
ദലിത് ആയതിനാൽ പാർട്ടിക്കകത്ത് തെൻറ ശബ്ദം അവഗണികപ്പെട്ടു. ദലിതുകൾക്കെതിരെയും അവരുടെ അവകാശങ്ങൾക്കെതിെരയും വലിയ ഗുഢാലോചനകളാണ് നടക്കുന്നത്. ദലിതുകൾക്കും പിന്നാക്കക്കാർക്കും വേണ്ടിയുള്ള സംവരണം പതിയെ ഒഴിവാക്കപ്പെടുകയാണ്. ഭരണഘടനക്കു വേണ്ടിയുള്ള തെൻറ പോരാട്ടം തുടരുമെന്നും ജനുവരി 23ന് ലഖ്നോവിൽ മഹാ റാലി സംഘടിപ്പിക്കുമെന്നും സാവിത്രി ഭായ് ഫൂലെ പറഞ്ഞു.
ദലിതരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ഉന്നയിച്ച് സാവിത്രി ഭായ് ഫൂലെ പാർട്ടിക്കകത്ത് നിരന്തരം വിമർശനങ്ങൾ ഉന്നയിക്കാറുണ്ടായിരുന്നു. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ഹനുമാൻ ദലിതനായിരുന്നെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പരാമർശത്തിനെതിരെ സാവിത്രി ഭായ് ഫൂലെ രംഗത്തു വന്നിരുന്നു. ഹനുമാൻ ദലിതനായിരുന്നെങ്കിൽ ഹനുമാൻ ക്ഷേത്രങ്ങളിൽ ദലിതരെ പൂജാരികളാക്കണമെന്നായിരുന്നു യോഗിയുടെ പരാമർശത്തോട് സാവിത്രി ഭായിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.