Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപണ്ടേ ആർജിച്ചു; ...

പണ്ടേ ആർജിച്ചു; ഇപ്പോൾ പരീക്ഷിച്ചു

text_fields
bookmark_border
പണ്ടേ ആർജിച്ചു;  ഇപ്പോൾ പരീക്ഷിച്ചു
cancel
camera_alt?????????????? ????????? ???????????? ?????????? ????? ????????? ??????? ???????????????????????
ന്യൂഡൽഹി: ‘മിഷൻ ശക്തി’ എന്ന പേരിലുള്ള ഉപഗ്രഹവേധ മിസൈൽ (എ-സാറ്റ്) പരീക്ഷണം ഭൂമിയിൽ നിന്ന് 300 കിലോമീറ്റർ ഉയരത്തിൽ, ബഹിരാകാശത്തിലെ താഴ്ന്ന ഭ്രമമണ പഥത്തിൽ കറങ്ങു കയായിരുന്ന ഇന്ത്യയുടെ തന്നെ ഉപഗ്രഹം തകർത്തു കൊണ്ടാണ് വിജയകരമായി പരീക്ഷിച്ചത്.

* ഒഡിഷ തീരത്തെ ഡോ. എ.പി.ജെ അബ്ദുൽ കലാം വിക്ഷേപ കേന്ദ്രത്തിൽ നിന്നാണ് ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ചത്. കണിശമായ കൃത്യതയോടെ മുന്നു മിനിട്ടു കൊണ്ട് ലക്ഷ്യം കണ്ടുവെന്ന് വിശദീകരണം.

* ഉപഗ്രഹങ്ങൾ തകർക്കാനുള്ള സാേങ്കതിക മികവ് പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒയിലെ ശാസ്ത്രജ്ഞർ തദ്ദേശീയമായി ആർജിച്ചതാണ്. എ-സാറ്റ് പദ്ധതി തുടങ്ങിയത് 2012ൽ യു.പി.എ സർക്കാർ. ഇതിനു മുമ്പും അത് പരീക്ഷിക്കുകയും വിജയിപ്പിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ സമയവും സന്ദർഭവും തെരഞ്ഞെടുത്തത് മോദിസർക്കാർ.

* യുദ്ധസാഹചര്യങ്ങൾ ഉണ്ടായാൽ ശത്രുവിെൻറ ഉപഗ്രഹങ്ങൾ തകർക്കാനും അതുവഴി അവരുടെ സന്ദേശ വിനിമയ സംവിധാനങ്ങൾ തകരാറിലാക്കി സൈനികമായി പിന്നോട്ടടിക്കാനും എ-സാറ്റ് കൊണ്ട് സാധിക്കും. ബഹിരാകാശ മേധാവിത്ത യുദ്ധത്തിൽ പങ്കാളി കൂടിയാവുകയാണ് ഇന്ത്യ.

* ബഹിരാകാശം ആയുധ മത്സരത്തിെൻറ ഇടമാക്കാൻ ഉദ്ദേശിക്കുന്നില്ല, സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രമായി ഉപയോഗിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് സർക്കാർ. ബഹിരാകാശ ഇടം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മിക്ക അന്താരാഷ്ട്ര ഉടമ്പടികളിലും ഇന്ത്യ കക്ഷിയാണ്. എ-സാറ്റ് പരീക്ഷണം ഏതെങ്കിലും രാജ്യത്തെ ഉന്നം വെക്കുന്നതല്ല. ഭീഷണി ഉയർത്താൻ ഉദ്ദേശിച്ചുമല്ല. ദേശ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് ഉദ്ദേശം.

* എന്തുകൊണ്ട് പരീക്ഷണം ഇപ്പോൾ? നടത്തി വിജയിപ്പിക്കാമെന്ന ഉയർന്ന വിശ്വാസം നേടിയ സാഹചര്യത്തിലെന്ന് വിശദീകരണം. ദേശസുരക്ഷ വർധിപ്പിക്കാനുള്ള സർക്കാറിെൻറ താൽപര്യമാണ് ഇതിൽ പ്രകടമാവുന്നതെന്നും വിശദീകരണം. ബഹിരാകാശ ആസ്തികൾ സംരക്ഷിക്കാൻ രാജ്യത്തിനുള്ള ശേഷി പരിശോധിക്കപ്പെടേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsA-SAT missile test
News Summary - A-SAT missile test- india news
Next Story