നേതൃസ്ഥാനം: ശശികലക്കു മുന്നില്‍ കെഞ്ചി പാര്‍ട്ടി മുന്‍നിര
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് ശശികലയോട് അഭ്യര്‍ഥിച്ച് അണ്ണാ ഡി.എം.കെ നേതൃത്വം പോയസ് ഗാര്‍ഡനില്‍ കയറിയിറങ്ങുന്നു. തുടര്‍ച്ചയായ നാലാം ദിവസവും തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തിന്‍െറ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ പോയസ് ഗാര്‍ഡനിലെ വേദനിലയം വീട്ടിലത്തെി. മന്ത്രിമാരായ ദിണ്ഡിഗല്‍ സി. ശ്രീനിവാസനും പി. തങ്കമണിയും ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈയും ഉള്‍പ്പെടെ പ്രമുഖര്‍ ഒപ്പമുണ്ടായിരുന്നു.
പാര്‍ട്ടി തലപ്പത്തത്തൊന്‍ നീക്കം നടത്തിയ തമ്പിദുരൈ, പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ശശികലയോട് അഭ്യര്‍ഥിച്ച് വാര്‍ത്താക്കുറിപ്പും ഇറക്കി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കത്തൊന്‍ യോഗ്യത ശശികലക്കു മാത്രമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പാര്‍ട്ടി കാര്യങ്ങളിലും സര്‍ക്കാര്‍ നയങ്ങളിലും ജയലളിതയെ ഉപദേശിക്കുകയും വിലയേറിയ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത പാരമ്പര്യം ശശികലക്കുണ്ട്. ‘അമ്മ’ നഷ്ടപ്പെട്ട സന്ദിഗ്ധ ഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ‘ചിന്നമ്മ’ മുന്നോട്ടു വരണം. 35 വര്‍ഷം ജയലളിതക്കായി ആത്മാര്‍പ്പണം ചെയ്ത ഏകയാള്‍ ശശികല മാത്രമാണ്. രാഷ്ട്രീയ ഗൂഢാലോചനകളെതുടര്‍ന്നാണ് ശശികലക്കെതിരെ കേസുകള്‍ സൃഷ്ടിക്കപ്പെട്ടത്. കേസുകളില്‍പെട്ട് ജയിലില്‍ പോയപ്പോഴൊക്കെ ജയലളിതയെ സംരക്ഷിച്ചത് ശശികലയാണ്.
മുന്‍ മുഖ്യമന്ത്രിമാരായ സി.എന്‍. അണ്ണാദുരൈക്കും എം.ജി.ആറിനും ജയലളിതക്കും ശേഷം പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ള ഏക വ്യക്തി ശശികല മാത്രമാണ്. സംസ്ഥാനത്തെയും പാര്‍ട്ടിയെയും മുന്നോട്ടുനയിക്കാന്‍ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും തമ്പിദുരൈ പ്രസ്താവനയില്‍ പറഞ്ഞു.
ശശികലയെ പിന്തുണച്ച് ആദ്യമായാണ് തമ്പിദുരൈ പ്രസ്താവന ഇറക്കുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വം ഉപദേശിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥയാണ് ശശികലയെ പിന്തുണക്കാന്‍ തമ്പിദുരൈയെ നിര്‍ബന്ധിതനാക്കിയത്.
നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയിട്ടും, താഴെ തട്ടിലെ പ്രവര്‍ത്തകര്‍ക്കിടയിലെ അനിഷ്ടമാണ് ശശികലയെ പിന്നോട്ട് നയിക്കുന്ന ഏക ഘടകം. ശശികലയുടെ രാഷ്ട്രീയ പശ്ചാത്തലമാണ് അണികള്‍ ചോദ്യം ചെയ്യുന്നത്. ശശികലയുടെ അനിഷ്ടത്തിനിരയായി പാര്‍ട്ടിയില്‍ തരംതാഴ്ത്തപ്പെട്ടവരും പുറത്തായവരുമാണ് പ്രതിഷേധങ്ങള്‍ക്കു പിന്നില്‍. ഇഷ്ടഭാജനങ്ങളായി നേതൃത്വത്തിലേക്ക് കടന്നുവന്ന നിലവിലെ നേതൃത്വം ‘ചിന്നമ്മ’യുടെ പാരമ്പര്യം വിശദീകരിക്കാനാകാതെ കുഴയുകയാണ്.
എം.ജി.ആറിന്‍െറ മരണശേഷം ജയലളിത കടന്നുവന്ന സമാന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും പ്രതിഷേധങ്ങളെ സാവധാനം മറികടക്കാന്‍ കഴിയുമെന്നുമാണ് നേതൃത്വത്തിന്‍െറ കണക്കുകൂട്ടല്‍. അനധികൃത സ്വത്തുസമ്പാദനമുള്‍പ്പെടെ ആദായ നികുതി വകുപ്പ് കേസുകളില്‍ വരാനിരിക്കുന്ന വിധികളും ശശികലക്കു മുന്നില്‍ വില്ലനായി നില്‍ക്കുന്നു. മാത്രമല്ല, 1967 മുതല്‍ ഡി.എം.കെ, അണ്ണാ ഡി.എം.കെ എന്നീ പ്രബല ദ്രാവിഡ പ്രസ്ഥാനങ്ങളെയും സര്‍ക്കാറുകളെയും നയിച്ചിരുന്നത് തമിഴകവുമായി ഇഴുകിച്ചേര്‍ന്ന സിനിമ മേഖലയില്‍നിന്നുള്ളവരാണ്.
മുമ്പ് പാര്‍ട്ടിയിലും സര്‍ക്കാറിലും അധികാരം കേന്ദ്രീകരിച്ചത് ഒരാളിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ മുഖ്യമന്ത്രി പദവിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും വികേന്ദ്രീകരിക്കപ്പെട്ടതും ശശികലക്കു മുന്നിലെ മറ്റൊരു വെല്ലുവിളിയാണ്. ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുത്താല്‍ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇത് മറികടക്കാമെന്നായിരിക്കും ശശികലയുടെയും കുടുംബത്തിന്‍െറയും കണക്കുകൂട്ടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.