സർദാർ സരോവർ: ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്
text_fieldsഅഹ്മദാബാദ്: സംഭരണശേഷിയുടെ പരമാവധി നിറഞ്ഞുനിൽക്കുന്ന സർദാർ സരോവർ അണക്കെ ട്ടിെൻറ അപൂർവദൃശ്യം കാണാൻ പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തു ന്നു. റിസർവോയറിെൻറ പരമാവധി ശേഷിയായ 138.68 മീറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സെ പ്റ്റംബർ 17നാണ്, ആ ദിവസം തെൻറ 69ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രിയെത്തുന്നത്.
അണക്കെട്ടിൽ ഇപ്പോൾ 138 മീറ്ററിലാണ് ജലനിരപ്പ്. ആദ്യ അഭ്യന്തരമന്ത്രിയായ സർദാർ വല്ലഭഭായ് പട്ടേലിെൻറ സ്വപ്നമാണ് ഇതോടെ യഥാർഥ്യമാകുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.1961 ഏപ്രിൽ അഞ്ചിന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് അണക്കെട്ടിന് ശിലയിട്ടത്. നിർമാണം പൂർത്തിയായത് 56 വർഷത്തിനുശേഷം 2017 സെപ്റ്റംബറിലായിരുന്നു.
മഴക്കുറവ് കാരണം കഴിഞ്ഞ വർഷം ഈ സമയത്ത് ഇപ്പോഴത്തെതിെൻറ പകുതി ജലം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇത്തവണ നല്ല മഴ ലഭിച്ചതോടെ ജലനിരപ്പ് പരമാവധിയിലെത്തി.
സർദാർ സരോവർ അണക്കെട്ട് യാഥാർഥ്യമായത് ഒട്ടേറെ കടമ്പകൾക്ക് ശേഷമാണ്. ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങൾ തമ്മിൽ നിലനിന്നിരുന്ന നദീജല തർക്കം പരിഹരിക്കാൻ 1964ൽ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. നിയമനടപടികൾക്കൊടുവിലാണ് നിർമാണം പൂർത്തിയാക്കിയത്. മേധാപട്കർ നയിച്ച നർമദ ബച്ചാവോ ആന്ദോളെൻറ പ്രക്ഷോഭം ഇനിയും കെട്ടടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.