ശരവണ ഭവൻ ഹോട്ടലുടമ രാജഗോപാൽ അത്യാസന്നനിലയിൽ
text_fieldsചെന്നൈ: കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ശരവണ ഭവൻ ഹോ ട്ടലുടമ പി. രാജഗോപാലിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയുണ്ട ായ ഹൃദായാഘാതത്തെ തുടർന്നാണ് രാജഗോപാലിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം വെന്‍റി ലേറ്ററിന്‍റെ സഹായത്താലാണ് കഴിയുന്നത്.
കേസിൽ കഴിഞ്ഞദിവസമാണ് രാജഗോപാൽ കീഴടങ്ങിയത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് രാജഗോപാലും കൂട്ടുപ്രതി ജനാർധനനും ചെന്നൈ നാലാം അഡീഷനൽ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജയിൽശിക്ഷ ഏറ്റുവാങ്ങുന്നതിന് സാവകാശം അനുവദിക്കണമെന്ന രാജഗോപാലിന്‍റെ അപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ് രാജഗോപാൽ കീഴടങ്ങിയത്.
2009ലാണ് മദ്രാസ് ഹൈകോടതി രാജഗോപാലിന് ജീവപര്യന്തം തടവ് വിധിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ 10 വർഷത്തിനുശേഷം 2019 മാർച്ചിൽ കോടതി ശിക്ഷ ശരിവെക്കുകയുമുണ്ടായി.
2001ലാണ് പ്രിൻസ് ശാന്തകുമാറിനെ പി രാജഗോപാലും കൂട്ടാളികളും കൊലപ്പെടുത്തിയത്. രാജഗോപാലിൻെറ ജോലിക്കാരിൽ ഒരാളുടെ മകളായ ജീവജ്യോതി എന്ന യുവതിയെ സ്വന്തമാക്കുന്നതിനാണ് ശാന്തകുമാറിനെ കൊലപ്പെടുത്തിയത്. ജ്യോതിഷിയുടെ ഉപദേശത്തിൻെറ അടിസ്ഥാനത്തിലാണ് അവിവാഹിതയായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാൻ രാജഗോപാൽ ആഗ്രഹിച്ചത്. ഇതിനിടെ ജീവജ്യോതി ശാന്തകുമാറുമായി അടുപ്പത്തിലാകുകയും ഇവർ വിവാഹിതരാവുകയും ചെയ്തു. ജീവജ്യോതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പ്രതി ശാന്തകുമാറിനോട് പറഞ്ഞിരുന്നു. തുടർന്ന് ദമ്പതികൾ ചെന്നൈയിൽ നിന്ന് മാറി താമസിക്കാൻ പദ്ധതിയിട്ടെങ്കിലും രാജഗോപാലിൻെറ ആളുകൾ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തി. തുടർന്നാണ് ശാന്തകുമാറിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
കേസിൽ 2004ൽ സെഷൻസ് കോടതി രാജഗോപാലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇതിനെതിരെ അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.2009ൽ മദ്രാസ് ഹൈകോടതി ശിക്ഷ ജീവപര്യന്തമാക്കി. ഈ വിധിക്കെതിരെ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചു. എന്നാൽ മദ്രാസ് ഹൈകോടതി വിധി ശരിവെക്കുകയാണ് സുപ്രിംകോടതി ചെയ്തത്. പ്രശസ്ത റെസ്റ്റോറൻറ് ശൃംഖലയായ ശരവണ ഭവനിന് യു.എസ്, യു.കെ, ഫ്രാൻസ്, ആസ്‌ട്രേലിയ എന്നിവയുൾപ്പെടെ 20 രാജ്യങ്ങളിൽ ഒൗട്ട്‌ലെറ്റുകൾ ഉണ്ട്. 25 റെസ്റ്റോറന്റുകൾ ഇന്ത്യയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.