Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമാജ്വാദി പാർട്ടിയിൽ...

സമാജ്വാദി പാർട്ടിയിൽ ആധിപത്യം ഉറപ്പിച്ച് അഖിലേഷ്

text_fields
bookmark_border
സമാജ്വാദി പാർട്ടിയിൽ ആധിപത്യം ഉറപ്പിച്ച് അഖിലേഷ്
cancel

ലക്നൗ: സമാജ്വാദി പാർട്ടിയിൽ അഖിലേഷ് യാദവ് ആധിപത്യം ഉറപ്പിക്കുന്നു. ശിവപാൽ യാദവ് പുറത്താക്കിയ നാല് ജില്ല പ്രസിഡൻറ്ാമരെ അഖിലേഷ് തിരിച്ചെടുത്തു. പാർട്ടി നിലപാടിനെതിരെ താൻ നീങ്ങുന്നുവെന്ന കൃത്യമായ നിലപാടാണ് അഖിലേഷ് ഇതിലൂടെ നൽകുന്നത്.

പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറായിരുന്ന  ശിവ്പാൽ യാദവ് പുറത്താക്കിയ നാല് പേരെയും തിരിച്ചെടുക്കാനുള്ള അനുമതി ലഭിച്ചതായി സമാജ്വാദി പാർട്ടിയിലെ അഖിലേഷിനെ അനുകൂലിക്കുന്ന വിഭാഗം അറിയിച്ചു. അഖിലേഷിെൻറ നിർദ്ദേശത്തെ തുടർന്ന്  പാർട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡൻറ് നരേഷ് ഉത്തം ഇവരെ പുറത്താക്കിയ ഉത്തരവ് പിൻവലിച്ചു. ഡിയോറ ജില്ലാ പ്രസിഡൻറ് റാം ഇഖ്ബാൽ, കുഷിനഗർ പ്രസിഡൻറ് അബാധ് യാദവ്, അസംഗഢ് പ്രസിഡൻറ് ഹവൽദാർ യാദവ്, അസംഗഢ് പ്രസിഡന്റ് ഹവൽദാർ യാദവ്, മിർസാപൂർ പ്രസിഡൻറ് ആശിഷ് യാദവ് എന്നിവരെയാണ് തിരിച്ചെടുത്തത്.

ഉത്തർപ്രദേശിൽ ഫെബ്രുവരി 11 മുതൽ എഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടി ജില്ല കമ്മിറ്റികളുടെ യോഗം വിളിക്കാൻ ഒരുങ്ങുകയാണ് അഖിലേഷ്. അഖിലേഷ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ യോഗവും ഇന്ന് നടക്കുന്നുണ്ട്. ജനുവരി ഒന്നിന് ശിവപാൽ യാദവിനെ ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറ്റി വിശ്വസ്തനായ നരേഷ് ഉത്തമിനെ അഖിലേഷ് നിയമിച്ചിരുന്നു. ഇതിനെ തുടർന്ന് അഖിലേഷ് അനുകൂലികൾ പാർട്ടി ആസ്ഥാനം പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടായി. പ്രശ്നം പരിഹരിക്കാൻ മുലായം സിങും അഖിലേഷ് യാദവും നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഇതുവരെയായിട്ടും പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi Partyakhilesh yadavMulayam
News Summary - In Samajwadi Party War, Akhilesh Yadav Shows Team Mulayam Who Is In Charge
Next Story