Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ വധിക്കാനെത്തി...

മോദിയെ വധിക്കാനെത്തി എന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടൽ കൊല: പ്രതികളായ പൊലീസുകാരെ വെറുതെവിട്ടു

text_fields
bookmark_border
മോദിയെ വധിക്കാനെത്തി എന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടൽ കൊല: പ്രതികളായ പൊലീസുകാരെ വെറുതെവിട്ടു
cancel

അഹ്മദാബാദ്: 2003ൽ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ വധിക്കാനെത്തി എന്നാരോപിച്ച് യുവാവിനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിൽ രണ്ട് പൊലീസുകാരെ വെറുതെ വിട്ടു. സാദിഖ് ജമാൽ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികളായ എസ്.ഐ ആർ.എൽ മവാനി, കോൺസ്റ്റബിൾ എ.എസ് യാദവ് എന്നിവരെയാണ് സി.ബി.ഐ പ്രത്യേക കോടതി വെറുതെവിട്ടത്. കേസിൽനിന്ന് ഒഴിവാക്കണമെന്ന ഇരുവരുടേയും ഹരജി കോടതി അനുവദിക്കുകയായിരുന്നു. ഇവർക്കെതിരെ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

സാദിഖിനെ മുംബൈ പൊലീസിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി ഷാഹി ബാഗിലെ ബംഗ്ലാവിൽ പാർപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ അന്വേഷണ റിപ്പോർട്ട്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട ലശ്കറെ ത്വയ്യിബ പ്രവർത്തകനെന്ന് ആരോപിച്ചാണ് 2003 ജനുവരി 13ന് ഭാവ് നഗർ സ്വദേശി സാദിഖ് ജമാലിനെ പൊലീസ് കൊലപ്പെടുത്തുന്നത്. എന്നാൽ, സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്ന കാരണം കൊണ്ടുമാത്രം വധത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

2011ൽ ഗുജറാത്ത് ഹൈകോടതിയാണ് സാദിഖ് വധം ആദ്യം ക്രൈം ബ്രാഞ്ചിനും പിന്നീട് സി.ബി.ഐക്കും കൈമാറിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modifake encountergujaratSadiq Jamal
News Summary - Sadiq Jamal fake encounter case: 2 Guj cops discharged
Next Story