ശബരിമല വിധി; കടുത്ത ഭീഷണി നേരിട്ടതായി ജസ്റ്റിസ് ചന്ദ്രചൂഡ്
text_fieldsമുംബൈ: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയുടെ പേരില്‍ നീചമായ ഭീഷണികള്‍ നേരിട്ടതായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. നഗരത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിപറഞ്ഞ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടന െബഞ്ചില്‍ അംഗമായിരുന്നു ഇദ്ദേഹം.
വിധി പ്രഖ്യാപിച്ചതിനു ശേഷം തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഭീഷണിയും ആക്ഷേപവും പ്രചരിക്കുന്നതായി ട്രെയിനികളും ക്ലര്‍ക്കുമാരുമാണ് തന്നോടു പറഞ്ഞത്. നിങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇല്ലല്ലൊ എന്നാണ് അവര്‍ ചോദിച്ചത്.
കുടുംബ വാട്സ്ആപ് ഗ്രൂപ്പിലല്ലാതെ മറ്റൊന്നിലും ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ദയവായി വേണ്ട. നിങ്ങള്‍ക്ക് എതിരെയുള്ള ഭീഷണിയുടെയും ആക്ഷേപത്തിേൻറയും തീവ്രത ഭയപ്പെടുത്തുന്നതാണ്. ജഡ്ജിമാരുടെ സുരക്ഷയെ ഓര്‍ത്ത് ഉറക്കം നഷ്ടപ്പെട്ടതായും അവര്‍ പറഞ്ഞു -ചന്ദ്രചൂഡ് വ്യക്തമാക്കി.
വിധിയില്‍ ഉറച്ചുനില്‍ക്കുന്നു. സ്ത്രീകളെ ക്ഷേത്രപ്രവേശനത്തില്‍നിന്ന് അകറ്റി നിർത്തുന്ന പാരമ്പര്യം തൊട്ടുകൂടായ്മക്ക് തുല്യമാണെന്നും അവര്‍ക്ക് ആരാധന സ്വതന്ത്ര്യം ഉറപ്പു നല്കുന്ന ഭരണഘടനയുടെ ലംഘനമാകുമതെന്നും ഓര്‍മിപ്പിച്ചു. സ്ത്രീപ്രവേശനത്തിന് എതിരെ വിധി എഴുതിയ സഹ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടിനെ മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.