Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതി...

സുപ്രീംകോടതി വിധിക്കെതിരെ അറ്റോണി ജനറൽ; കേന്ദ്ര നിലപാടും മാനിച്ചില്ല

text_fields
bookmark_border
സുപ്രീംകോടതി വിധിക്കെതിരെ അറ്റോണി ജനറൽ; കേന്ദ്ര നിലപാടും മാനിച്ചില്ല
cancel

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണെമന്ന സുപ്രീംകോടതി വിധിക്കെതിരെ പരസ്യ വിമർശനവുമായി മലയാളിയായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ. ശബരിമലയുടെ കാര്യത്തിൽ ജനങ്ങളുടെ സ്പന്ദനം അറിയണമെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര എഴുതിയ ന്യൂനപക്ഷ വിധിയാണ് തനിക്ക് സ്വീകാര്യമെന്നും എ.ജി തുറന്നടിച്ചു. ശബരിമലയുടെ കാര്യത്തിൽ തീരുമാനം സുപ്രീംകോടതിക്ക് വിട്ട കേന്ദ്ര സർക്കാറിെൻറ നിലപാടിന് വിരുദ്ധമാണ് എ.ജിയുടെ പരസ്യ വിമർശനം.

‘ഇന്ത്യയും ഭരണഘടന ധാർമികതയും’ എന്ന വിഷയത്തിൽ സ്വകാര്യ ചാനൽ ശൃംഖല സംഘടിപ്പിച്ച ചർച്ചയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു എ.ജി. ഇതേ വേദിയിൽ സംസാരിച്ച മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര താൻ പുറപ്പെടുവിച്ച വിധിയിൽ പരസ്യപ്രതികരണത്തിനിെല്ലന്ന നിലപാടെടുത്തപ്പോൾ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് എ.കെ. സിക്രിയും വിധിയെക്കുറിച്ച് പ്രതികരിച്ചില്ല.

താൻ അറ്റോണി ജനറൽ ആകുന്നതിനുമുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ അഭിഭാഷകൻ ആയിരുന്നുവെന്നും അതിനാൽ തനിക്ക് മുൻവിധി ഉണ്ടാകാമെന്നും പറഞ്ഞാണ് അറ്റോണി ജനറൽ സുപ്രീംകോടതി വിധിക്കെതിരെ തിരിഞ്ഞത്. ഓരോ ജഡ്ജിയും ഓരോ തരത്തിൽ ഭരണഘടന ധാർമികത വ്യാഖ്യാനിക്കുകയാണെന്നും ഭരണഘടന ധാർമികതതന്നെ പരിഹാസ്യമാകുകയാണെന്നും എ.ജി തുറന്നടിച്ചു. ജസ്റ്റിസ് ദീപക് മിശ്ര ഇൗയിടെ പുറെപ്പടുവിച്ച വിധികളിൽതന്നെ ഭരണഘടന ധാർമികതയെക്കുറിച്ച് പറയുന്നത് വ്യത്യസ്ത തരത്തിലാണെന്നും ഇപ്പോഴും ഭരണഘടനാ പദവിയിലിരിക്കുന്ന എ.ജി കുറ്റപ്പെടുത്തി.

ആയിരക്കണക്കിന് സ്ത്രീകളാണ് ഓരോ ദിവസവും തെരുവിലിറങ്ങി സമരം ചെയ്യുന്നത്. ദൈവം കോപിച്ചാലത് തങ്ങളെയും ബാധിക്കുമെന്ന് അവർ പറയുന്നു. സമീപകാലത്ത് കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം ഈ കോപമാണെന്ന് പറയുന്നവരുമുണ്ട്. സ്ത്രീകൾ ഇത്തരത്തിൽ തെരുവിൽ ഇറങ്ങി പ്രതിഷേധം നടത്തുമെന്ന് കോടതി ഒരിക്കലും വിചാരിച്ചുകാണില്ല. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണമെന്ന ന്യൂനപക്ഷ വിധി ജസ്റ്റിസ് ഇന്ദു മൽഹോത്ര എഴുതിയത് ഭരണഘടന ധാർമികത ചൂണ്ടിക്കാട്ടിയാണ്. എന്നാൽ, ഇതേ ഭരണഘടന ധാർമികത ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചന്ദ്രചൂഡ് നിയന്ത്രണം നീക്കണമെന്നും വിധിച്ചു.

വിധി എഴുതിയ വ്യക്തിയായതിനാൽ ശബരിമല സ്ത്രീ പ്രവേശന വിധിയെക്കുറിച്ച് താനൊന്നും പറയില്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചു. എന്നാൽ, ഏതെങ്കിലും ഒരു ആചാരമോ നയമോ ഭരണഘടനക്ക് അനുസൃതമല്ലെങ്കിൽ അവ എടുത്തുകളയാൻ കോടതിക്ക് അധികാരമുെണ്ടന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയായ തനിക്ക് ശബരിമല വിധിയെക്കുറിച്ച് അഭിപ്രായം പറയാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ജസ്റ്റിസ് സിക്രിയുടെ പ്രതികരണം.

ദേവസ്വം ബോർഡുകൾക്ക് എതിരെ സംഘ്പരിവാർ ഹരജി

ന്യൂഡൽഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ സുപ്രീംകോടതി സംസ്ഥാന സർക്കാറിനും തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്കും നോട്ടീസ് അയച്ചു. കേരളത്തിലെ സംഘ്പരിവാർ നേതാവ് ടി.ജി. മോഹൻദാസ് ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി എന്നിവരുടെ ഹരജികളിൽ ദേവസ്വം ബോർഡ് തന്നെ എടുത്തുകളയണമെന്നും പകരം ദേവസ്വം ധർമ സമിതി വേണമെന്നുമാണ് ആവശ്യം.

ഹരജിക്കാർ കക്ഷിചേർത്തതിെൻറ അടിസ്ഥാനത്തിൽ നായർ സർവിസ് സൊസൈറ്റി, എസ്.എൻ.ഡി.പി, കെ.പി.എം.എസ് എന്നീ സംഘടനകൾക്കും ജസ്റ്റിസുമാരായ യു.യു. ലളിത്, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസ് അയച്ചു. കേരള ഹൈകോടതി നേരത്തേ തള്ളിക്കളഞ്ഞ ആവശ്യവുമായാണ് ഇരുവരും സുപ്രീംകോടതിയിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala verdictSabarimala Newssupreme court
News Summary - Sabarimala supreme court - Kerala news
Next Story