റയാൻ സ്കൂൾ കൊല: അറസ്റ്റിലായ 11ാം ക്ലാസുകാരൻ ബാലമന്ദിരത്തിൽ
text_fieldsഗുഡ്ഗാവ്: റയാൻ ഇൻറർനാഷനൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാകുറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 11ാം ക്ലാസുകാരനെ ജുവനൈൽ കോടതി അടുത്ത വാദംകേൾക്കുന്ന ഇൗമാസം 22 വരെ ബാലമന്ദിരത്തിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കുന്നതിനുമുമ്പ് കേസന്വേഷിക്കുന്ന സി.ബി.െഎ സംഘം വിദ്യാർഥിയുമായി കൊല നടന്ന സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി.
മൂന്നു മണിക്കൂർ സ്കൂളിൽ ചെലവഴിച്ച അന്വേഷണ സംഘം കൊലപാതകവുമായി ബന്ധപ്പെട്ട വിവരം അന്വേഷിക്കുകയും കൊല നടത്തിയ രീതി ഡമ്മി ഉപയോഗിച്ച് ചെയ്തുകാണിക്കാൻ വിദ്യാർഥിയോട് ആവശ്യപ്പെടുകയും ചെയ്തു. അതിനിടെ, തെൻറ മകനെ സി.ബി.െഎ പീഡിപ്പിക്കുകയാണെന്ന് വിദ്യാർഥിയുടെ പിതാവ് ആരോപിച്ചു. സി.ബി.െഎയുടെ അന്വേഷണവും ചോദ്യംചെയ്യലും നിരീക്ഷിക്കാൻ ജുവനൈൽ കോടതി സ്വതന്ത്ര വെൽഫെയർ ഒാഫിസറെ നിയോഗിച്ചിട്ടുണ്ട്.
സെപ്റ്റംബർ എട്ടിനാണ് സ്കൂളിലെ ശുചിമുറിയിൽ പ്രദ്യുമനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യം കേസന്വേഷിച്ച ഗുഡ്ഗാവ് പൊലീസ് സ്കൂൾ ബസ് കണ്ടക്ടർ അശോക്കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.