വിദ്യാർഥിയുടെ വധം: സ്കൂൾ ചെയർമാെൻറയും എം.ഡിയുടെയും അറസ്റ്റ് വിലക്കി
text_fieldsമുംബൈ: ഹരിയാനയിലെ ഗുഡ്ഗാവിൽ ഏഴു വയസ്സുകാരൻ സ്കൂളിൽ കൊല്ലപ്പെട്ട സംഭവത്തിൽ റയാൻ ഇൻറർനാഷനൽ സ്കൂൾ ഗ്രൂപ് സ്ഥാപക ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നിവരെ അറസ്റ്റ്ചെയ്യുന്നത് ബോംബെ ഹൈകോടതി താൽക്കാലികമായി വിലക്കി. ചെയർമാൻ അഗസ്റ്റിൻ പിേൻറാ, ഭാര്യയും എം.ഡിയുമായ ഗ്രെയ്സ് പിേൻറാ എന്നിവരെ അറസ്റ്റ്ചെയ്യുന്നതാണ് ബുധനാഴ്ച വരെ വിലക്കിയത്.
കേസിൽ മുൻകൂർ ജാമ്യം തേടി ഇരുവരും തിങ്കളാഴ്ചയാണ് കോടതിയെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്തത് ഹരിയാനയിലായതിനാൽ അവിടത്തെ സർക്കാറിെൻറ അഭിപ്രായംതേടി നോട്ടീസ് അയക്കണമെന്ന് മഹാരാഷ്ട്ര സർക്കാറിെൻറ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അരുണ കാമത് പൈ ബോധിപ്പിച്ചു. വിഷയം പഠിക്കാൻ അരുണ കൂടുതൽ സമയം ചോദിച്ചതോടെ കോടതി കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റുകയും അതുവരെ അറസ്റ്റ്ചെയ്യരുതെന്ന് നിർദേശിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.