Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേപ്പാളിലെ പ്രക്ഷോഭം...

നേപ്പാളിലെ പ്രക്ഷോഭം ആർ.എസ്.എസിന് അത്ര പിടിച്ചിട്ടില്ല; ഇതുപോലുള്ള ഗൂഢാലോചനയെ ചെറുക്കാൻ ഹിന്ദു സമൂഹം ശക്തിപ്പെടണമെന്ന്..

text_fields
bookmark_border
നേപ്പാളിലെ പ്രക്ഷോഭം ആർ.എസ്.എസിന് അത്ര പിടിച്ചിട്ടില്ല;  ഇതുപോലുള്ള ഗൂഢാലോചനയെ ചെറുക്കാൻ ഹിന്ദു സമൂഹം ശക്തിപ്പെടണമെന്ന്..
cancel

മുംബൈ: നേപ്പാളിലെ ​ജെൻ സി പോലുള്ള പ്രക്ഷോഭങ്ങളിൽനിന്നും ഗൂഢാലോചനകളിൽനിന്നും ലോകത്തെ മുക്തമാക്കാൻ ഹിന്ദു സമൂഹത്തെ ശക്തപ്പൈടുത്തണമെന്ന് ആർ.എസ്.എസ് അഖിൽ ഭാരതീയ പ്രചാർപ്രമുഖ് സുനിൽ അംബേക്കർ.

ലോകത്തെ ദുരിതമുക്തമാക്കുക എന്നതാണ് ആർ.എസ്.എസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാൾ പ്രക്ഷോഭം, യു.എസ് ഇറക്കുമതി തീരുവ, എച്ച് 1ബി വിസ ഫീ, എന്നിവയുമായി ബന്ധപ്പെട്ട് നാഗ്പൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ടായിരുന്നു വാർത്തസമ്മേളനം. ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിൽ നാഗ്പുരിൽ ശതാബ്ദി ആഘോഷത്തിന് തുടക്കമാകും. ആഘോഷത്തിന്റെ ഭാഗമായി ഒരുലക്ഷത്തിലേറെ സ്ഥലങ്ങളിൽ ‘ഹിന്ദു സമ്മേളനം’ നടത്തുമെന്നും അംബേക്കർ പറഞ്ഞു.

നേപ്പാൾ മന്ത്രിസഭ വികസിപ്പിച്ച് ​പ്രധാനമന്ത്രി; പുതിയ അഞ്ച് മന്ത്രിമാർ

കാഠ്മണ്ഡു: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സുശീല കാർക്കി ഞായറാഴ്ച തന്റെ മന്ത്രിസഭ വികസിപ്പിച്ചു, അഞ്ച് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി. ഇതോടെ ആകെ മന്ത്രിസഭയിൽ അംഗങ്ങളുടെ എണ്ണം ഒമ്പതായി. പ്രധാനമന്ത്രി കാർക്കിയുടെ ശിപാർശ പ്രകാരം പ്രസിഡന്റ് രാമചന്ദ്ര പൗഡേൽ അനിൽ കുമാർ സിൻഹ, മഹാവീർ പുൻ, സംഗീത കൗശൽ മിശ്ര, ജഗദീഷ് ഖരേൽ, മദൻ പരിയാർ എന്നിവരെ പുതിയ മന്ത്രിമാരായി നിയമിച്ചു.

രാഷ്ട്രപതിയുടെ ഓഫീസിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതി ഭവനിൽ നടക്കും. ഡോ. സംഗീത കൗശൽ മിശ്രക്ക് ആരോഗ്യ, ജനസംഖ്യ മന്ത്രാലയത്തിന്റെ ചുമതല നൽകി. മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറിയായിരുന്ന സംഗീത ഞായറാഴ്ച തന്റെ സെക്രട്ടറി സ്ഥാനം രാജിവെച്ചു. മഹാവീർ പുണിന് വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന്റെ ചുമതല നൽകും. അദ്ദേഹം നാഷനൽ ഇൻവെൻഷൻ സെന്ററിന്റെ ചെയർമാനാണ്.

മുതിർന്ന പത്രപ്രവർത്തകൻ ജഗദീഷ് ഖരേലിനെ ആശയവിനിമയ, വിവര, സാങ്കേതിക മന്ത്രാലയത്തിലേക്ക് നാമനിർദ്ദേശം ചെയ്തു. ഇമേജ് മീഡിയ ഗ്രൂപ്പിലെ വാർത്താ മേധാവിയായിരുന്നു അദ്ദേഹം. കൂടാതെ, മദൻ പരിയാർ കൃഷി മന്ത്രാലയത്തി​ന്റെ ചുമതലയേൽക്കും, മുൻ ജഡ്ജി അനിൽ കുമാർ സിൻഹക്ക് വ്യവസായ, ഭൂപരിഷ്കരണ മന്ത്രാലയത്തിന്റെ ചുമതല നൽകും. പ്രധാനമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിൽ ഇപ്പോൾ ആകെ ഒമ്പത് മന്ത്രിമാരുണ്ട്. മറ്റു പ്രധാന വകുപ്പുകളെല്ലാം പ്രധാനമന്ത്രി കാർക്കി അവരുടെ കീഴിൽ നിലനിർത്തിയിരിക്കുകയാണ്.

സെപ്റ്റംബർ 12 നാണ് 73 കാരനായ കാർക്കി പ്രധാനമന്ത്രിയായത്. മുമ്പ്, അഴിമതിക്കും സോഷ്യൽ മീഡിയ നിരോധനത്തിനുമെതിരെ ജെൻ സി നയിച്ച പ്രതിഷേധങ്ങളെ തുടർന്ന് കെ.പി. ശർമ ഒലിയുടെ സർക്കാർ വീണു. കർക്കിയുടെ ഭരണമേറ്റതിനെ തുടർന്ന് രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമായി.അധികാരമേറ്റയുടൻ, കുൽമ ഘിസിങ്ങിനെ ഊർജ, ജലവിഭവ, ​​ഭൗതിക ആസൂത്രണ മന്ത്രിയായും, രാമേശ്വർ ഖനാലിനെ ധനമന്ത്രിയായും, ഓം പ്രകാശ് ആര്യലിനെ ആഭ്യന്തര മന്ത്രിയായും കർക്കി നിയമിച്ചു. മാർച്ച് അഞ്ചിന് നടക്കാനിരിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ ഇടക്കാല സർക്കാർ പ്രവർത്തിക്കും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalRSSLatest NewsNepal Gen Z Protest
News Summary - RSS opposes Nepal protests
Next Story