ആർ.എസ്.എസ് ദേശീയ സമ്മേളനത്തിൽ കേരളത്തിലെ അക്രമവും ചർച്ചാവിഷയം
text_fieldsവൃന്ദാവൻ (യു.പി): കേരളത്തിലും പശ്ചിമ ബംഗാളിലും ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണം വൃന്ദാവനിൽ നടക്കുന്ന നിർണായക സംഘ്പരിവാർ യോഗത്തിൽ ചർച്ചയായതായി ആർ.എസ്.എസ് വൃത്തങ്ങൾ അറിയിച്ചു. കശ്മീർ താഴ്വരയിൽ യുവാക്കളുടെ പ്രതിഷേധം നിയന്ത്രിക്കാൻ കേന്ദ്രം സ്വീകരിച്ച നടപടികളെ യോഗം ശ്ലാഘിച്ചു.
കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നും സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്യുന്ന അക്രമമാണ് അരേങ്ങറുന്നതെന്നും വിഷയം അവതരിപ്പിച്ച പ്രവർത്തകർ ചൂണ്ടിക്കാട്ടി. യു.പിയിൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം ആദ്യമായാണ് ആർ.എസ്.എസ് കോൺേക്ലവ് നടക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ജനറൽ സെക്രട്ടറി സുരേഷ് ജോഷി തുടങ്ങി 40 സംഘടനകളുടെ പ്രതിനിധികളാണ് മൂന്നുദിവസത്തെ യോഗത്തിൽ പെങ്കടുക്കുന്നത്.
ജമ്മു-കശ്മീരായിരുന്നു മറ്റൊരു ചർച്ചാവിഷയം. സമീപകാലത്ത് ഭീകരപ്രവർത്തനവും യുവാക്കളുടെ കല്ലെറിയൽ പ്രതിഷേധവും കുറഞ്ഞിട്ടുണ്ടെന്ന് ജമ്മു-കശ്മീരിലെ ആർ.എസ്.എസ് ഭാരവാഹിയായിരുന്ന അരുൺ കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.