ആർ.എസ്.എസ് അപകീർത്തി കേസിൽ രാഹുലിന് ജാമ്യം
text_fieldsമുംബൈ: ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിനെ അപമാനിച്ചുവെന്ന അപകീർത്തി കേസിൽ മുംബൈ കോടതി രാഹ ുൽ ഗാന്ധിക്കും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ജാമ്യം അനുവദിച്ചു. 15000 രൂപയുടെ ജാമ്യത്തുക കെട്ടിവ െച്ചാണ് രാഹുൽ ജാമ്യത്തിലിറങ്ങിയത്. മുൻ എം.പി ഏക്നാഥ് ഗെയ്ക്വാദ് രാഹുലിന് ജാമ്യത്തുക നൽകി. രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർക്ക് നേരത്തേ മാസ്ഗാവ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്സ് കോടതി സമൻസ് അയച്ചിരുന്നു.
വ്യാഴാഴ്ച രാവിലെയോടെയാണ് രാഹുൽ ഗാന്ധി മുംബൈയിലെത്തിയത്. തൻെറ സംഘടനയെ ഗൗരി ലങ്കേഷിൻെറ കൊലപാതകവുമായി ബന്ധപ്പെടുത്തി അപമാനിച്ചതിനെ തുടർന്ന് 2017ലാണ് അഭിഭാഷകനും ആർ.എസ്.എസ് പ്രവർത്തകനുമായ ധൃതിമാൻ ജോഷി എന്നയാൾ രാഹുലിനെതിരെ അപകീർത്തി കേസ് നൽകിയത്. രാഹുൽ ഗാന്ധി, അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
2017 െസപ്തംബറിലായിരുന്നു മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നിൽ സംഘ്പരിവാർ ശക്തികളാണെന്ന് ആരോപണമുയർന്നിരുന്നു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് 24 മണിക്കൂർ കഴിയുന്നതിന് മുമ്പ്തന്നെ രാഹുൽ ഗാന്ധി ആർ.എസ്.എസിേൻറയും ബി.ജെ.പിയുടേയും പങ്ക് ആരോപിച്ച് രംഗത്തെത്തിയതായി ജോഷി ആരോപിച്ചു. ബി.ജെ.പിയുടേയോ ആർ.എസ്.എസിേൻറയോ ആശയധാരക്കെതിരെ സംസാരിക്കുന്നവർ സമ്മർദ്ദത്തിലാവുകയും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുക പോലും െചയ്യാമെന്നായിരുന്നു രാഹുലിൻെറ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.